വൻ തോതിൽ കുന്നിടിച്ചിൽ വർക്കല ക്ലിഫ് നാശോൻമുഖം

Date:

വർക്കല : പാപനാശം കുന്നുകൾ വീണ്ടും വൻ തോതിൽ
ഇടിയുന്നു. നാലിടങ്ങളിലാണ് വലിയ തോതിൽ കുനിടിഞ്ഞത്.
ഏണിക്കൽ ബീച്ചിനും, ആലിയിറക്കം ബീച്ചിനുമിടയിലെ കുന്നിന്റെ ഭാഗം
30 മീറ്ററോളം താഴേച്ച് പതിച്ചു.

കുന്നിടിഞ്ഞു തുടങ്ങിയപ്പോഴെ നാട്ടുകാർ മുന്നറിയിപ്പ് നൽകിയതാണ്.
എന്നാൽ നടപടികൾ സ്വീകരിക്കാൻ ആരും തയാറായില്ല.
ഇപ്പോൾ കുന്നിടിച്ചിൽ തുടർക്കഥയാകുകയാണ്.
ഇത്രയും വ്യാപ്തിയിൽ മുൻപ് ഇങ്ങനെ കുന്നിടിഞ്ഞിട്ടില്ല.
വർക്കല ഫോർമേഷൻ ഫേസ് ഒന്നിന്റെ ഭാഗമായ ഇടവ വെറ്റക്കട കുന്നുകൾ ഉൾപ്പെടെ
നാലിടങ്ങളിലാണ് കുന്നിടിഞ്ഞത്.
കുന്നുകളിലെ നിർമാണ പ്രവർത്തനങ്ങൾ പ്രതിസന്ധിക്ക് കാരണമായെന്നാണ് വിമർശനം.
റിസോർട്ടുകളുടെ പ്രവർത്തനം, കുന്നിനോട് ചേർന്ന് അഞ്ച് മീറ്റർ പോലും ദൂരമില്ലാതെ സ്വിമ്മിങ് പൂളുകൾ,
കുന്നിൽ നിന്ന് താഴേക്കിറങ്ങാൻ പലയിടങ്ങളിലായി നിർമിച്ചിരിക്കുന്ന പടിക്കെട്ടുകൾ എന്നിവ കുന്നിന് ബലക്ഷയം
ഉണ്ടാകുന്നെന്നാണ് പരാതി.
ഹോട്ടലുകളിലെ മാലിന്യം ഒഴുക്കി വിടാൻ കുന്നുകൾ തുരന്ന് പൈപ്പുകൾ സ്ഥാപിച്ചിട്ടുമുണ്ട്.
ചുവട്ടിലെ മണ്ണ് ദുര്‍ബലമാന്നെന്ന അപകടമറിയാതെ നിരവധി വിനോദ സഞ്ചാരികളാണ്
ക്ലിഫിലെത്തുന്നത്.
കുന്നിന് ചെരുവുകളിൽ മുളകളും, മുള്ളുവേലിയും ഉപയോഗിച്ചുള്ള അനധികൃത നിർമാണങ്ങളുമുണ്ട്.
ടൂറിസം വികസനത്തിന്റെ പേരിൽ അനധികൃത നിർമാണങ്ങൾ വർധിക്കുകയാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ വർക്കല ക്ലിഫ് വാണിജ്യ മേഖലയായി മാറി.
അനധികൃത നിർമാണങ്ങൾക്ക് രാഷ്ട്രീയ ഉത്താശയുണ്ടെന്നും പരാതിയും ബാക്കിയാണ്.

കാല വർഷമെത്തിയത്തോടെ മഴ ശക്തമാകുകയാണ് ഒപ്പം ആശങ്കയും

Share post:

Popular

More like this
Related

അർജൻ്റീന ഫുട്ബോൾ ടീം കേരള മണ്ണിൽ പന്ത് തട്ടും; വീണ്ടും പ്രഖ്യാപനവുമായി കായികമന്ത്രി

മലപ്പുറം : മെസി കേരളത്തിലെത്തുമെന്ന് വീണ്ടും കായിക മന്ത്രി വി അബ്ദുറഹിമാൻ....

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിർണ്ണയത്തിൽ കേരളത്തിന് അഭിമാനകരമായ ചുവടുവയ്പ്; 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലർ സങ്കേതം വിജയം

തിരുവനന്തപുരം : അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത്...

7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും; കനേഡിയൻ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു

ന്യൂഡൽഹി : കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ച് ഈ...