വനിതാ ഓട്ടോ ഡ്രൈവർക്ക്ക്രൂര മർദ്ദനം

Date:

കൊച്ചി കുഴുപ്പള്ളിയിൽ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് 3 അംഗ സംഘത്തിന്‍റെ ക്രൂരമര്‍ദനം.ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച യുവാക്കളാണ് ജയയെ ആക്രമിച്ചത്.സംഭവത്തില്‍ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ രാത്രി 11.30യോടെ എടവനക്കാട് ചാത്തങ്ങാട് ബീച്ച് പരിസരത്തുവച്ചാണ് ഓട്ടോ ഡ്രൈവര്‍ ജയക്ക് ക്രൂരമായി മർദ്ദനമേറ്റത്.വണ്ടി ഓട്ടം വിളിച്ച യുവാക്കളാണ് അക്രമം നടത്തിയത്.വൈകീട്ടോടെ ഒരാൾ പള്ളത്താങ്കുളങ്ങര സ്റ്റാൻഡിലെത്തി ജയയുടെ ഓട്ടോ വിളിച്ചു.ഇടക്കു വച്ച് ഇയാളുടെ സുഹൃത്തുക്കളായി മറ്റു ചിലർ കൂടി ഓട്ടോയിൽ കയറി.ആശുപത്രിയിൽ പോകണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.വേണ്ടപ്പെട്ട ഒരാൾ ചികിത്സയിലുണ്ടെന്നാണ് പറഞ്ഞിരുന്നത്.ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലും പോയതായാണ് അറിയുന്നത്..ഒടുവില്‍ തങ്ങളുടെ വാഹനം എടുക്കാനുണ്ടെന്ന് പറഞ്ഞ് തന്ത്രപൂർവ്വം ജയയെ ബീച്ചിലെത്തിച്ചു.തുടർന്നായിരുന്നു കൂട്ട മർദ്ദനം.വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.നിലവിളി കേട്ട് ആദ്യം എത്തിയത് പ്രദേശവാസിയായ സാദിഖ്.

തുടർന്ന് മറ്റൊരു ഓട്ടോ ഡ്രൈവറായ ഇല്യാസ് കൂടി അവിടേക്ക് വന്നു.

പിന്നാലെ ഏവരും ചേർന്ന് ജയയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജയക്ക്ഭീഷണിയുണ്ടായിരുന്നെന്നും,മനഃപൂര്‍വം ആരോ ചെയ്യിച്ചതാണെന്നാണെന്നുമാണ് ബന്ധുക്കൾ പറയുന്നത്

വിഷയത്തിൽ ഞാറക്കൽ പോലീസ് വിശദമായ അന്വേഷ്ണം ആരംഭിച്ചു.പ്രദേശത്തെ സി.സി.ടി.വികൾ ശേഖരിച്ചും പരിശോധനയുണ്ട്.

Share post:

Popular

More like this
Related

കൊല്ലത്ത് വൻ ലഹരി വേട്ട ; 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കൊല്ലം: കൊല്ലം ന​ഗരത്തിൽ വൻ ലഹരിവേട്ട. വെസ്റ്റ്പൊലീസിന്റെ വാഹന പരിശോധനയിൽ 109...

ആശമാരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം : ആശാ വർക്കേഴ്സിന്റെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി...

ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കായി എല്ലാ ജില്ലകളിലും ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം : ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെ ചികിത്സിക്കാനുള്ള...

അഭിഭാഷക ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് ; അന്ത്യാഞ്ജലി അർപ്പിച്ച് നാട്

കോട്ടയം: ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ...