ജോര്‍ജിയ : ഇന്ത്യൻ ചെസ് ദിവ്യ ദേശ്മുഖിലൂടെ പുതുചരിത്രമെഴുതി. ദിവ്യ ദേശ്മുഖ് സ്വന്തം നാട്ടുകാരിയായ കൊനേരു ഹംപിയെ ടൈബ്രേക്കുകളിൽ തോൽപ്പിച്ച് 2025 ലെ FIDE വനിതാ ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരിയായി – ഇന്ത്യയുടെ 88-ാമത്തെ ഗ്രാൻഡ്മാസ്റ്ററായി! ടൈബ്രേക്കിലേക്ക് പോയ ഓൾ-ഇന്ത്യൻ ഫൈനലിൽ, ദിവ്യ ഹംപിയെ 1.5-0.5 ന് പരാജയപ്പെടുത്തി. ആദ്യ റാപ്പിഡ് ഗെയിം സമനിലയിൽ അവസാനിച്ചു. അടുത്ത ഗെയിം ദിവ്യ ബ്ലാക്ക് പീസുകളുമായി അത്ഭുതകരമായ വിജയം നേടി കിരീടം കൈപ്പിടിയിലൊതുക്കി.

ഫൈനലിലെ രണ്ട് ക്ലാസിക്കല്‍ മത്സരവും സമനിലയിലായതോടെയാണ് കിരീടപ്പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീണ്ടത്. ഫൈനലിൽ പ്രവേശിച്ചതോടുകൂടി 19കാരിയായ ദിവ്യ കാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്ക് യോഗ്യത നേടി. ഹംപി, ആർ. വൈശാലി, ഹരിക ദ്രോണവല്ലി എന്നിവരുടെ പാത പിന്തുടരുന്ന നാലാമത്തെ വനിതാ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററായും ദിവ്യ മാറി. ജേതാവിന് 41ലക്ഷം രൂപയും രണ്ടാംസ്ഥാനക്കാരിക്ക് 29 ലക്ഷം രൂപയുമാണ് സമ്മാനത്തുക.
ക്ലാസിക്കൽ റൗണ്ടിലെ ഒന്നാം ഗെയിമിൽ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയാത്തതിൻ്റെ നൈരാശ്യത്തിൽ
സ്വയം വിമർശനവിധേയമാണ് ദിവ്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. രണ്ടാം മത്സരത്തില്‍ വെള്ള കരുക്കളുമായാണ് ഹംപി കളിച്ചത്. മുപ്പത്തിനാലാം നീക്കത്തിനൊടുവില്‍ ഹംപിയും ദിവ്യയും സമനില സമ്മതിച്ചു. നാല്‍പത്തിയൊന്നാം നീക്കത്തിന് ശേഷമായിരുന്നു ആദ്യ മത്സരം സമനിലയിലായത്. ഇരുവര്‍ക്കും ഓരോ പോയിന്റ് വീതമായതോടെയാണ് ടൈ ബ്രേക്കറിലേക്ക് കിരീടപ്പോരാട്ടം നീണ്ടത്.
റാപ്പിഡ്, ബ്ലിറ്റ്‌സ് ഫോര്‍മാറ്റുകളിലാണ് ടൈ ബ്രേക്കര്‍ ഗെയിമുകള്‍. ഓരോ നീക്കത്തിനും 10 സെക്കന്‍ഡ് ഇന്‍ക്രിമെന്റുള്ള 10 മിനിറ്റുളള രണ്ട് റാപ്പിഡ് ഗെയിമായിരുന്നു ആദ്യം.
‘
മൂന്ന് ജിഎം മാനദണ്ഡങ്ങൾ നേടാനും 2500 അല്ലെങ്കിൽ അതിൽ കൂടുതൽ സ്റ്റാൻഡേർഡ് (ക്ലാസിക്കൽ) FIDE റേറ്റിംഗ് നേടാനും ദിവ്യയ്ക്ക് കഴിഞ്ഞിരുന്നില്ല എന്നതുകൊണ്ടു തന്നെ ഗ്രാൻഡ്മാസ്റ്റർ പദവി ശരിക്കും അസാധാരണമായ ഒരു വഴിത്തിരിവിലായിരുന്നു. എന്നാൽ, കിരിടനേട്ടത്തിന് ഗ്രാൻഡ്മാസ്റ്റർ പദവി കൂടി ലഭിച്ചപ്പോൾ, തന്റെ പേരിൽ ഒരു മാനദണ്ഡം പോലും ഇല്ലാതെ ഈ പദവി ലഭിച്ചത് വിധിയാണെന്ന് വിശ്വസിക്കാനായിരുന്നു ദിവ്യക്കിഷ്ടം.
“ഗ്രാൻഡ്മാസ്റ്റർ കിരീടം ഇങ്ങനെ ലഭിച്ചത് എനിക്ക് വിധിയാണെന്ന് ഞാൻ കരുതുന്നു, കാരണം ഇതിന് മുമ്പ് എനിക്ക് ഒരു നോർമേ ഇല്ലായിരുന്നു. ഈ ടൂർണ്ണമെന്റിന് മുമ്പ് ഞാൻ ചിന്തിച്ചിരുന്നു, എനിക്ക് എവിടെ നിന്ന് നോർമേ ലഭിക്കുമെന്ന്. ഇപ്പോൾ ഞാൻ ഒരു ഗ്രാൻഡ്മാസ്റ്ററാണ്!” – ദിവ്യ ദേശ്മുഖ് സന്തോഷം മറച്ചുവെച്ചില്ല.
