രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം, ബിജെപി നിർമ്മിച്ച ചക്രവ്യൂഹത്തില്‍ കര്‍ഷകരും തൊഴിലാളികളുമെല്ലാം കുടുങ്ങിയിരിക്കുകയാണ്.’ : രാഹുല്‍ ഗാന്ധി

Date:

ന്യൂഡല്‍ഹി: കുരുക്ഷേത്ര യുദ്ധത്തില്‍ അഭിമന്യുവിനെ ചക്രവ്യൂഹത്തില്‍പ്പെടുത്തിയതുപോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന്, ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പറഞ്ഞു.

കുത്തക മൂലധനത്തിന്റെയും രാഷ്ട്രീയ കുത്തകയുടെയും ചട്ടക്കൂടാണ് ബിജെപി നിര്‍മ്മിച്ചിരിക്കുന്ന ചക്രവ്യൂഹം. എംപിമാരും കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ എല്ലാവരും അതില്‍ കുടുങ്ങിയിരിക്കുകയാണ്. നിങ്ങള്‍ നിര്‍മ്മിക്കുന്ന ചക്രവ്യൂഹം പ്രതിപക്ഷം ജാതി സെന്‍സസ് നടത്തി ഭേദിക്കും- രാഹുല്‍ പറഞ്ഞു.

21ാം നൂറ്റാണ്ടില്‍ മറ്റൊരു ചക്രവ്യൂഹം നിര്‍മ്മിച്ചിട്ടുണ്ട്. അത് താമരയുടെ രൂപത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെഞ്ചിലാണ് ആ ചിഹ്നമുള്ളത്. ഈ ചക്രവ്യൂഹത്തിന് സിബിഐ, ഇഡി, ഐടി എന്നിങ്ങനെ മൂന്ന് ശക്തികളാണുള്ളത്. അമിത്ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത്. രാജ്യത്തെ യുവാക്കളും കര്‍ഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തില്‍ പെട്ട അവസ്ഥയിലാണ്. യുവാക്കളെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച. എന്നാല്‍ ധനമന്ത്രി ഇക്കാര്യം പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടില്ല, ചെറുകിട വ്യവസായങ്ങളെ സാരമായി ബാധിച്ച നികുതി ഭീകരതയെ ബജറ്റ് അഭിസംബോധന ചെയ്തിട്ടുപോലുമില്ലെന്ന് രാഹുല്‍ പറഞ്ഞു.

അമിത്ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത്. രാജ്യത്തെ യുവാക്കളും കര്‍ഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തില്‍ പെട്ട അവസ്ഥയിലാണ്. യുവാക്കളെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച. എന്നാല്‍ ധനമന്ത്രി ഇക്കാര്യം പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടില്ല, രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു.

ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും എ1, എ2?എന്ന് പരാമര്‍ശിച്ച രാഹുല്‍, ഇവരെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നതായി, ആരോപിച്ചു. കര്‍ഷകര്‍ക്ക് എന്ത് ഗ്യാരന്റിയാണ് സര്‍ക്കാരിന് നല്‍കാനുള്ളതെന്നും, താങ്ങുവിലയില്‍ നിയമ പരിരക്ഷ ഇന്ത്യ സഘ്യം സാധ്യമാക്കുമെന്നും, അത് ഈ സഭയില്‍ തന്നെ നടപ്പാക്കും.

പിന്നാക്ക വിഭാഗങ്ങളെ പൂര്‍ണമായി അവഗണിച്ചാണ് കേന്ദ്ര ബജറ്റ്. ന്യൂനപക്ഷത്തിന് അര്‍ഹതപ്പെട്ട ഒരുകാര്യങ്ങളും ബജറ്റിലുണ്ടായിരുന്നില്ല. അഗ്‌നിവീര്‍ പെന്‍ഷനായി പണം മാറ്റിവച്ചില്ല. ജാതി സെന്‍സസ് സംബന്ധിച്ച് യാതൊരുവിധ പരാമര്‍ശവും ബജറ്റിലുണ്ടായില്ല, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം, രാഹുലിന്റെ പ്രസംഗത്തിലിടപ്പെട്ട സ്പീക്കര്‍ ഒന്നിലേറെ തവണ സഭയുടെ മാന്യതയ്ക്ക് ചേര്‍ന്ന രീതിയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. സ്പീര്‍ക്കറുടെ ഉടപെടല്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ചോദ്യം ചെയ്തതോടെ സഭയില്‍ ബഹളമുണ്ടായി. കേന്ദ്ര മന്ത്രിമാര്‍ സംസാരിക്കുമ്പോള്‍ ഇടപെടാത്ത സ്പീക്കര്‍ എന്തുകൊണ്ടാണ് രാഹുലിനെ മാത്രം താക്കീത് ചെയ്യുന്നതെന്ന് വേണുഗോപാല്‍ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിവെച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ രാജിവെച്ചു. കെപിസിസി...

ശബരിമല സ്വർണ്ണക്കവർച്ച: ഇഡിയുടെ ഹർജി ചീഫ് ജസ്റ്റിസിന് കൈമാറി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ചക്കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഇന്ത്യക്കാർക്ക് ഇനി മുതൽ വിസയില്ലാതെ ഇറാനിലേക്ക് പ്രവേശനമില്ല ; ഈ മാസം 22 മുതൽ വിസരഹിത പ്രവേശനം അവസാനിക്കും

ന്യൂഡൽഹി : സാധാരണ പാസ്‌പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ചിരുന്ന വിസരഹിത പ്രവേശനം...