മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : ബിഷപ്പുമാർക്കെതിരെ വിമർശനവുമായി വി. ശിവൻകുട്ടി

Date:

തിരുവനന്തപുരം : ഛത്തീസ്ഗഢിൽ മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ കേരളത്തിലെ ബിഷപ്പുമാരെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. ബിഷപ്പുമാർ അവരുടെ സ്ഥാനങ്ങളെക്കുറിച്ച് കൂടുതൽ ആശങ്കാകുലരാണെന്നും പാവപ്പെട്ട ക്രിസ്ത്യാനികളെ കഷ്ടപ്പെടുത്താൻ അനുവദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ബിഷപ്പുമാർക്ക് ഇത് മനസ്സിലാകേണ്ടതല്ലേ? ഒരു ലേഖനം എഴുതുന്നതോ അകത്തിരുന്ന് പ്രാർത്ഥിക്കുന്നതോ കൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും ശിവൻകുട്ടി വിമർശിച്ചു.

“ഈ ബിഷപ്പുമാർ പ്രധാനമന്ത്രിയുടെ അടുത്ത് പോയി പരാതി നൽകാനും ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് പറയാനും ധൈര്യപ്പെടുന്നില്ല. രണ്ട് കന്യാസ്ത്രീകളെ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തു. അവർ എന്ത് തെറ്റാണ് ചെയ്തത്? അവർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, നിയമത്തിന് മുന്നിൽ അവർ ശിക്ഷിക്കപ്പെടുമെന്നതിൽ സംശയമില്ല. എന്നാൽ നമ്മുടെ രാജ്യത്ത് അറസ്റ്റിന് നിയമങ്ങളില്ലേ, പ്രത്യേകിച്ച് രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ? അവർ കന്യാസ്ത്രീകളാണ്. എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു. ബജ്‌റംഗ് ദളിന്റെ ഘോഷയാത്രയും പിന്തുണയും ഉപയോഗിച്ചാണ് അറസ്റ്റ് നടത്തിയത്. ഒരു ബിഷപ്പിൽ നിന്നും ഒരു പ്രതിഷേധവും കണ്ടില്ല. അവർക്ക് അവരുടെ പോസ്റ്റ് സംരക്ഷിക്കാൻ ആഗ്രഹമുണ്ട്. പാവപ്പെട്ട ക്രിസ്ത്യാനികൾ കഷ്ടപ്പെടട്ടെ എന്ന് അവർ ചിന്തിക്കുന്നുണ്ടാകണം.” മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റുചെയ്യപ്പെട്ട കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോൺവെൻറിൽ ജോലിക്ക് എത്തിയവരെ കൂട്ടിവരാൻ ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദനാ ഫ്രാൻസിസ്, പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരാണു വെള്ളിയാഴ്ച അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ കന്യാസ്ത്രികൾ സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായി എത്തിയ 3 പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോകാനാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പെൺകുട്ടികളും അതിലൊരാളുടെ സഹോദരനും ഇവിടെ എത്തിയിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരിൽ ആരോ ഒരാൾ തീവ്രവഹിന്ദുത്വ സംഘടനകളിൽപ്പെട്ട ചിലരെ വിളിച്ചുവരുത്തിയെന്നാണ് ആരോപണം.  ‘നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു ബജ്റങ്ദൾ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമുയർത്തി. പിന്നാലെ കന്യാസ്ത്രീകളെയും പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന സഹോദരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

വിഷയത്തിൽ ഇടപെടണമെന്നും കന്യാസ്ത്രീകളെ എത്രയും വേഗം വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് ജോൺ ബ്രിട്ടസ് എം പി ഛത്തീസ്ഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിക്കു കത്തയച്ചു. റായ്പുർ ആർച്ച് ബിഷപ് ഡോ. വിക്ടർ ഹെൻറി ഠാക്കൂറുമായി കൂടിക്കഴ്ച നടത്തിയ പി. സന്തോഷ് കുമാർ എംപി, ആനി രാജ എന്നിവർ വിഷയത്തിൽ എല്ലാ പിന്തുണയും നൽകുമെന്നു വ്യക്തമാക്കി. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഈ അംഗീകാരം എന്നോടൊപ്പം നടന്ന എല്ലാവര്‍ക്കുമുള്ളത്’: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്ക്കാര ജേതാവ് മോഹന്‍ലാല്‍

കൊച്ചി : ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് നടന്‍...

ദുബൈയിൽ പിൽസ് നീതിമേള ഇന്ന്

ദുബൈ : പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) മോഡൽ...

ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; വികസന പദ്ധതികൾ നടപ്പാക്കാൻ 18 അംഗ സമിതി

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായി. ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ...