കൊച്ച: നവകേരള സർവ്വെയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സർവ്വെയ്ക്ക് ഫണ്ട് വിനിയോഗിയ്ക്കുതിൽ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. സർവ്വെ തടയണമെന്ന ഹർജിയിലാണ് കോടതി ഇടപെടൽ. സർക്കാരിനോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
സർക്കാരിന്റെ നവകേരള സർവ്വെയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തെ രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രസ്തുത വിഷയത്തിൽ രണ്ട് ഹർജികൾ കോടതിക്ക്മു മ്പിലെത്തിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൽഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹർജി. പാർട്ടി കേഡർമാരെ ഇറക്കിയുള്ള സർവ്വെയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമാണ് ആവശ്യം. ഈ ഹർജിയിലാണ് കോടതി ഇടപെടലുണ്ടായത്. ഇതിൽ വ്യാഴാഴ്ചയ്ക്ക് മുമ്പ് എതിർ സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി നിർദ്ദേശം. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ജനങ്ങളുടെ ആവശ്യങ്ങളറിയാൻ സർക്കാർ സർവ്വെ നടത്തുന്നതിൽ എന്താണ് തെറ്റെന്നും ജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാനുള്ള ശ്രമം തടയാൻ കഴിയുമോ എന്നും കോടതി ചോദിച്ചു.
