മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ട്, രാത്രിയിൽ 200 പേർ കുടുങ്ങി; അതിശക്ത മഴയിൽ രക്ഷാപ്രവർത്തനം

Date:

ബത്തേരി : വ്യായഴാഴ്ച വൈകുന്നേരം മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ ഇരുനൂറോളം പേരെ കനത്ത മഴയെ അവഗണിച്ച് രക്ഷപ്പെടുത്തി. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. വ്യാഴാഴ്ച രാത്രി 12.15ന് തുടങ്ങിയ രക്ഷാദൗത്യം പുലർച്ചെ 1.45നാണ്  പൂർത്തിയായത്

മുത്തങ്ങയ്ക്കും പൊൻകുഴിക്കും ഇടയിൽ ദേശീയപാത 766ൽ വെള്ളം കയറിയതോടെയാണ് ഇവരുടെ യാത്ര തടസ്സപ്പെട്ടത്. രാത്രിയിൽ വനപാത കർണ്ണാടക അടച്ചതിനാൽ തിരിച്ചുപോകാനും സാധിക്കാതെ വനപാതയിൽ തന്നെ കുടുങ്ങിപ്പോയി.

ദേശീയപാതക്ക് സമീപത്തെ കല്ലൂർ പുഴ കരകവിഞ്ഞതോടെയാണ് ബെംഗളൂരു- കോഴിക്കോട് ദേശീയപാതയിൽ വെള്ളം കയറിയത്.

ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയ യാത്രക്കാർക്കു സുൽത്താൻ വാട്സാപ് കൂട്ടായ്മ ഭക്ഷണമെത്തിച്ചു. വനമേഖലയിൽ കേടായ വാഹനങ്ങളിൽ ചിലത് പുറത്ത് എത്തിക്കാനായിട്ടില്ല. വനംവകുപ്പിന്റെയും അഗ്നിശമനസേനയുടെയും
സ്വകാര്യ വ്യക്തികളുടെയും വാഹനങ്ങളും കെഎസ്ആർടിസി ബസും കൊണ്ടുവന്നാണു യാത്രക്കാരെ പുറത്തെത്തിച്ചത്. നിലവിൽ വെള്ളക്കെട്ട് ഒഴിവായതിനാൽ പിന്നീടുള്ള യാത്രക്ക് തടസ്സം നേരിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തുല്യനീതിയോടെ പോറ്റാനാകണം, എങ്കിലെ മുസ്ലിമിന് ഒന്നിലേറെ വിവാഹം സാദ്ധ്യമാകൂവെന്ന്  ഹൈക്കോടതി

കൊച്ചി : ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രമെ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ...

സ്ക്കൂൾ ബാഗിൽ മദ്യവും കോണ്ടവും സിഗരറ്റും! ; കുട്ടികളുടെ വളർച്ചയുടെ ഭാഗമായി കണ്ടാൽ മതിയെന്ന് രക്ഷിതാക്കളുടെ കമൻ്റ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യവും സിഗററ്റും കോണ്ടവും!...