‘ബലാത്സംഗം ചെയ്യുന്നവർക്കും കൊലപാതകികൾക്കും വധശിക്ഷ’ – ട്രംപിൻ്റെ നയ പ്രഖ്യാപനങ്ങൾ അവസാനിക്കുന്നില്ല 

Date:

വാഷിംങ്ടൺ : ജനുവരി 20 ന് അധികാരത്തിലേറാനിരിക്കെ തൻ്റെ നയപരിപാടികൾ ഒന്നൊന്നായി നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും അവസാനമായി പ്രഖ്യാപിച്ചതാണ് “അമേരിക്കക്കാരെ അക്രമാസക്തരായ ബലാത്സംഗക്കാർ, കൊലപാതകികൾ എന്നിവരിൽ നിന്ന് സംരക്ഷിക്കുന്നതിനായി വധശിക്ഷ നടപ്പിലാക്കാൻ നീതിന്യായ വകുപ്പിന് നിർദ്ദേശം നൽകും” എന്നുള്ളത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 ഫെഡറൽ തടവുകാരിൽ 37 പേരുടെ ശിക്ഷ ഇളവ് ചെയ്തുവെന്നും അവരെ പരോളില്ലാതെ ജീവപര്യന്തം തടവിലാക്കിയെന്നും പ്രസിഡൻ്റ് ജോ ബൈഡൻ തിങ്കളാഴ്ച പ്രഖ്യാപിച്ചതിന് മറുപടിയായാണ് ട്രംപ് പ്രസ്താവന.

“ഞാൻ അധികാരമേറ്റയുടൻ, അമേരിക്കൻ കുടുംബങ്ങളെയും കുട്ടികളെയും അക്രമാസക്തരായ ബലാത്സംഗം ചെയ്യുന്നവരിൽ നിന്നും കൊലപാതകികളിൽ നിന്നും സംരക്ഷിക്കുന്നതിനായി വധശിക്ഷ കർശനമായി നടപ്പിലാക്കാൻ നീതിന്യായ വകുപ്പിനോട് നിർദ്ദേശിക്കും,” ട്രംപ് പറഞ്ഞു.

ഏകദേശം 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2017 മുതൽ 2021 വരെയുള്ള തൻ്റെ ആദ്യ ഭരണകാലത്ത് ട്രംപ് ഫെഡറൽ വധശിക്ഷ പുനരാരംഭിച്ചിരുന്നു. എന്നാൽ വധശിക്ഷയെ എതിർത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച ജോ ബൈഡൻ, 2021 ജനുവരിയിൽ അധികാരമേറ്റപ്പോൾ ഫെഡറൽ വധശിക്ഷകൾ നിർത്തിവച്ചു.
എക്സിക്യൂട്ടീവ് ഉത്തരവുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു പ്രസിഡൻ്റിൻ്റെ പിൻഗാമിക്ക് ദയാഹർജി തീരുമാനങ്ങൾ മാറ്റാൻ കഴിയില്ല, എന്നിരുന്നാലും ഭാവി കേസുകളിൽ വധശിക്ഷ കൂടുതൽ അഗ്രസീവായി തേടാം. ട്രംപ് ട്രാൻസിഷൻ ടീം തിങ്കളാഴ്ച ബിഡൻ്റെ തീരുമാനത്തെ അപലപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കോട്ടയത്ത് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം; അച്ഛനും മറ്റ് രണ്ട് പേരും കസ്റ്റഡിയിൽ

കോട്ടയം: കോട്ടയം കുമ്മനത്ത് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം....

ഝാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് HIV

(പ്രതീകാത്മക ചിത്രം) ചൈബാസ : ഝാർഖണ്ഡിൽ ചൈബാസയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം...