സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക്

Date:

2025 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക്. അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവിൽ, കലയുടെ ശക്തിയെ വീണ്ടും ഉറപ്പിക്കുന്ന അദ്ദേഹത്തിന്റെ ആകർഷകവും ദീർഘവീക്ഷണമുള്ളതുമായ സാഹിത്യ സൃഷ്ടികൾക്കുള്ള  റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിൻ്റെ ആദരവായി ഈ പുരസ്ക്കാരം. 2015-ൽ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.

സാന്ദ്രവും ദാർശനികവുമായ ഗദ്യത്തിന് പേരുകേട്ടതാണ് ക്രാസ്നഹോർക്കൈയുടെ കൃതികൾ. ഉത്തരാധുനിക ഡിസ്റ്റോപ്പിയയുടെയും വിഷാദത്തിന്റെയും പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്നതായിരുന്നു ക്രാസ്നഹോർക്കൈയുടെ
കൃതികളിലേറെയും. സാത്താൻടാങ്കോ (Satantango 1985), ദി മെലങ്കലി ഓഫ് റെസിസ്റ്റൻസ് (1989) എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ നിരവധി കൃതികൾ ഹംഗേറിയൻ സംവിധായകൻ ബെയ്ലാ താർ സിനിമകളാക്കിയിട്ടുണ്ട്.

1954 ജനുവരി 5 ന് ഹംഗറിയിലെ ഗ്യുലയിൽ ഒരു ഇടത്തരം കുടുംബത്തിലാണ് ക്രാസ്നഹോർകൈ ജനിച്ചത്.1972-ൽ എർക്കൽ ഫെറൻക് ഹൈസ്കൂളിൽ നിന്ന് ലാറ്റിൻ ഭാഷയിൽ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം പിന്നീട് നിയമ ബിരുദവും 1976-ൽ ബുഡാപെസ്റ്റിലെ ഈറ്റ്വോസ് ലോറണ്ട് യൂണിവേഴ്സിറ്റിൽ നിന്ന് ഹംഗേറിയൻ ഭാഷയിലും സാഹിത്യത്തിലും ബിരുദവും നേടി. പഠനം പൂർത്തിയാക്കിയതിനുശേഷം, ക്രാസ്നഹോർകൈ ഒരു ഫ്രീലാൻസ് എഴുത്തുകാരനായി ജോലി നോക്കി. ആദ്യ നോവലായ സാത്താൻടാങ്കോ (1985)തന്നെ അദ്ദേഹത്തെ ഹംഗേറിയൻ സാഹിത്യത്തിലെ എഴുത്തുകാരുടെ  മുൻനിരയിലേക്ക് നയിച്ചു. ദി മെലങ്കലി ഓഫ് റെസിസ്റ്റൻസ് (1989),ദി പ്രിസണർ ഓഫ് ഉർഗ ( 1992), വാർ ആൻഡ് വാർ (1999), ഡിസ്ട്രക്ഷൻ ആൻഡ് സോറോ ബിനീത്ത് ദി ഹെവൻസ് ( 2004) തുടങ്ങിയവയും ക്രാസ്നഹോർകൈയുടെ പ്രധാന കൃതികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി ; 1063 ക്യുസെക്സ് വെള്ളം ഒഴുക്കിക്കളയും

ചെറുതോണി : മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി. 1063 ക്യുസെക്സ്...

ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ; സമരക്കാർക്ക് വഴങ്ങി കേന്ദ്ര സര്‍ക്കാര്‍

ലേ : ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. വിരമിച്ച...

ഇടുക്കിയിൽ പെരുമഴ; വീടുകളിലും കടകളിലും വെള്ളം കയറി, മുല്ലപ്പെരിയാർ അണക്കെട്ട് ശനിയാഴ്ച രാവിലെ തുറക്കും, കല്ലാർ ഡാം തുറന്നു

ചെറുതോണി : തുലാവർഷത്തിൻ്റെ വരവറിയിച്ച്  ഇടുക്കിയിൽ പെരുമഴ. തവള്ളിയാഴ്ച രാത്രിയോടെ പെയ്തിറങ്ങിയ...

190 കെട്ടിടങ്ങൾക്കും റെയിൽപ്പാതയ്ക്കും അടിയിലൂടെ ഇനി ചെന്നൈ മെട്രോ ഓടും ; വെല്ലുവിളികൾ മറികടന്ന് തുരങ്കപാത

ചെന്നൈ: 190 കെട്ടിടങ്ങൾക്കും റെയിൽപ്പാതയ്ക്കും അടിയിലൂടെ ഇനി ചെന്നൈ മെട്രോ ഓടും....