ബിഹാർ തെരഞ്ഞെടുപ്പ്: എന്‍ഡിഎയ്ക്ക് തിരിച്ചടി; എല്‍ജെപി സ്ഥാനാര്‍ത്ഥി സീമാ സിങിന്റെ പത്രിക തള്ളി

Date:

പട്ന : ബിഹാറില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികളിൽ എന്‍ഡിഎയ്ക്ക് തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പത്രിക സൂക്ഷ്മ പരിശോധനയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. മര്‍ഹൗര മണ്ഡലത്തിലെ എല്‍ജെപി സ്ഥാനാര്‍ത്ഥി സീമാ സിങിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.

രേഖകളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സീമയുടേയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അല്‍താഫ് രാജുവിന്റേയും ബിഎസ്പിയുടെ ആദിത്യ കുമാറിന്റേയും പത്രികകളും സൂക്ഷ്മ പരിശോധനയില്‍ തള്ളി. സീമയുടെ പത്രിക തള്ളിയതോടെ മത്സരം ആര്‍ജെഡിയുടെ ജിതേന്ദ്ര റായ്‌യും ജാന്‍ സുരജിന്റെ അഭയ് സിങും തമ്മിലാണ് മര്‍ഹൗരയില്‍ പോരാട്ടമെന്ന് ഉറപ്പായി.

എന്‍ഡിഎയുടെ സീറ്റ് വീതംവെയ്പ്പില്‍ ചിരാഗ് പസ്വാന്റെ എല്‍ജെപിക്ക് 29 സീറ്റുകളാണ് ലഭിച്ചത്. ഇതിലൊന്ന് തള്ളപ്പെട്ടത് എല്‍ജെപിക്ക് കനത്ത തിരിച്ചടിയാണ്. ഭോജ്പുരി സിനിമകളിലൂടെ ബീഹാറില്‍ വളരെ പ്രശസ്തയായ സീമാ സിങിന് ജയസാദ്ധ്യത കണക്കിലെടുത്താണ് എല്‍ജെപി സീറ്റ് അനുവദിച്ചത്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിലെ അവ്യക്തത മൂലമാണ് സീമയുടെ പത്രിക തള്ളിപ്പോയതെന്നറിയുന്നു. 35 വയസുകാരിയായ സീമ 2023ലാണ് എല്‍ജെപിയില്‍ ചേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സീബ്രാ ക്രോസിങ്ങിൽ കാൽ നടയാത്രക്കാരെ കണ്ട് വാഹനം നിർത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാകും ; വൻ തുക പിഴയും ഈടാക്കും

തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ നടപടിയുമായി...

പാക്കിസ്ഥാനികൾക്ക് ഇനി യുഎഇയിലേക്ക് വിസ നൽകില്ല ; നടപടി കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗം

ഗൾഫ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ  മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി പീഡനത്തിനിരയായ യുവതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി...