‘തെരഞ്ഞെടുപ്പ് കമ്മിഷൻ ആധാർ സ്വീകരിക്കണം’, പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടവരെ സഹായിക്കാത്ത രാഷ്ട്രീയ പാർട്ടികളുടെ ‘നിഷ്‌ക്രിയത്വത്തെ’യും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

Date:

ന്യൂഡല്‍ഹി : ബിഹാര്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകൾ നീക്കം ചെയ്തവർക്ക് പുനഃപരിശോധനയ്ക്ക് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാമെന്ന് സുപ്രീംകോടതി. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും ഇതിനായി ഫോമുകള്‍ നേരിട്ട് നല്‍കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷയോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പതിനൊന്ന് രേഖകളില്‍ ഏതെങ്കിലും ഒന്നോ അല്ലെങ്കില്‍ ആധാര്‍ കാര്‍ഡോ സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

ബിഹാറിലെ കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ ആളുകളെ കണ്ടെത്തി അവകാശവാദങ്ങളും എതിർപ്പുകളും ഫയൽ ചെയ്യാൻ സഹായിക്കുന്നതിൽ നിഷ്ക്രിയത്വം കാണിച്ചതിൽ ബിഹാറിലെ രാഷ്ട്രീയ പാർട്ടികളെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികപ്പെടുത്തിയിരിക്കുന്ന 11 രേഖകളിൽ ഏതെങ്കിലും അല്ലെങ്കിൽ ആധാർ കാർഡ് ഉപയോഗിച്ച് പരാതികൾ സമർപ്പിക്കുന്നതിൽ ആളുകളെ സഹായിക്കുന്നതിന് പാർട്ടി പ്രവർത്തകർക്ക് ഉത്തരവുകൾ പുറപ്പെടുവിക്കാൻ ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ച് 12 രാഷ്ട്രീയ പാർട്ടികളോടും നിർദ്ദേശിച്ചു.

തങ്ങളുടെ അഭിഭാഷകർക്ക് എതിർപ്പുകൾ സമർപ്പിക്കാൻ അനുവാദമില്ലെന്ന മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അഭിഷേക് മനു സിംഗ്വിയും പ്രതിനിധീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ വാദം പരിഗണിച്ച് കോടതി 12 രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികളെയും ഹര്‍ജികളില്‍ എതിര്‍കക്ഷികളായി ചേര്‍ത്തു. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആർ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ. 

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏകദേശം 1.6 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാര്‍ ഉണ്ടായിട്ടും അവരില്‍നിന്ന് രണ്ട് എതിര്‍പ്പുകള്‍ മാത്രമാണ് വന്നതെന്നതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. എന്നാല്‍, ബൂത്ത് ലെവൽ ഏജന്റുമാര്‍ നല്‍കുന്ന എതിര്‍പ്പുകള്‍ ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് പാര്‍ട്ടികള്‍ കോടതിയെ അറിയിച്ചു. സമര്‍പ്പിക്കുന്ന ആക്ഷേപങ്ങള്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ രസീതുകള്‍ നല്‍കുന്നില്ലെന്ന ചില ഹര്‍ജിക്കാരുടെ ആശങ്കകള്‍ പരിഗണിച്ച്, ഫോമുകള്‍ നേരിട്ട് സമര്‍പ്പിക്കുന്നിടത്തെല്ലാം ബിഎല്‍ഒമാർ രസീത് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു

വടകര : വന്ദേഭാരത് എക്‌സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു. വടകര പഴയ...

ലൈംഗിക പീഡന പരാതിയിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍...

പാലക്കാട് എം എൽഎയെ കാന്മാനില്ല; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം: ലൈംഗികപീഡന പരാതി നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വിദേശത്ത്...