എഡിഎമ്മിൻ്റെ മരണം : കണ്ണൂർ കളക്ടർക്കെതിരേ ഗുരുതര ആരോപണം; പരാതി നൽകുന്ന കാര്യവും ആലോചനയിലെന്ന് സി.പി.എം നേതാവ് മലയാലപ്പുഴ മോഹനൻ

Date:

പത്തനംതിട്ട: പി.പി ദിവ്യയെ എ.ഡി.എമ്മിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് വളിച്ചുവരുത്തിയത് കണ്ണൂർ കളക്ടർ അരുൺ കെ. വിജയനാണെന്നും ദിവ്യയുടെ സൗകര്യപ്രകാരം ചടങ്ങിന്റെ സമയം മാറ്റിയതാണെന്നുമുള്ള ആരോപണമാണ് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ ബന്ധുവും സി.പി.എം നേതാവുമായ മലയാലപ്പുഴ മോഹനൻഉയർത്തുന്നത്. കളക്ടർക്കെതിരേ പരാതി നൽകുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മോഹനൻ പറഞ്ഞു.

“യാത്രയയപ്പ് ഒരുക്കാൻ തീരുമാനിച്ചത് ജില്ലാ കളക്ടറാണ്. നവീൻ ബാബുവിന് യാത്രയയപ്പ് യോഗം നടത്തുന്നതിൽ യോജിപ്പില്ലായിരുന്നു. സർവീസിൽ നിന്ന് വിരമിക്കുകയല്ലല്ലോ അതിനാൽ യാത്രയയപ്പ് വേണ്ട എന്നായിരുന്നു നവീന്റെ നിലപാട്. അത് കേൾക്കാൻ തയ്യാറാകാതിരുന്ന കളക്ടർ രാവിലെ യാത്രയപ്പ് സമ്മേളനം വെക്കുകയായിരുന്നു. പിന്നീട് കളക്ടർ തന്നെ ഇടപെട്ടാണ് പരിപാടി ഉച്ചക്ക് ശേഷമാക്കി മാറ്റിയത്. രാവിലെ പങ്കെടുക്കാൻ കളക്ടർക്കോ നവീനോ പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കെ തന്നെയാണ് കളക്ടർ സമയം മാറ്റിയത്.

ആരുടെ നിർദ്ദേശ പ്രകാരമാണ് കളക്ടർ സമയം മാറ്റിയത് എന്നാണ് അറിയേണ്ടത്. മാത്രമല്ല വൈകിട്ട് യോഗം നടക്കുമ്പോൾ ക്ഷണിക്കപ്പെടാത്ത അതിഥിയായി ദിവ്യയെ വിളിച്ചുവരുത്തിയത് കളക്ടറാണ്. ദിവ്യക്ക് രാവിലെ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് കളക്ടർ ഉച്ചക്ക് പരിപാടി മാറ്റിയത്. ആരോ ഇതിന് പിന്നിലുണ്ട്. അതിൽ കളക്ടർക്കും കൃത്യമായ പങ്കുണ്ട്. അത് സംബന്ധിച്ചും അന്വേഷണം നടക്കണം. ഇനിയും ഒരു കുടുംബത്തിനും ഈ അവസ്ഥയുണ്ടാവരുത്. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു തന്നെ മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്” – മലയാലപ്പുഴ മോഹനൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...