അമേരിക്കയിൽ പിരിച്ചുവിടൽ നടപടി തുടരുന്നു ; നവംബർ മാസം മാത്രം ജോലി നഷ്ടപ്പെട്ടത് 70,000ത്തിൽ അധികം പേർക്ക്

Date:

വാഷിങ്ടൺ : അമേരിക്കയിൽ കമ്പനികൾ ജീവനക്കാരെ
ജോലിയിൽ നിന്ന് പരിച്ചുവിടുന്ന നടപടികൾ തുടരുന്നു. ദിനംപ്രതി ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം ഉയരുകയാണ്. ഇക്കഴിഞ്ഞ നവംബർ മാസം മാത്രം 71,321 പേർക്ക് ജോലി നഷ്ടപ്പെട്ടു. ഇതോടെ 2025ൽ കമ്പനികളിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം 1.17 ദശലക്ഷമായി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

കോർപ്പറേറ്റുകൾ ചെലവ് നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും മാന്ദ്യത്തിന്റെ സൂചനകളും വിവിധ വ്യവസായങ്ങളിലെ പുന:ക്രമീകരണവുമാണ് കൂട്ടപ്പിരിച്ചുവിടൽ (Layoff) വർദ്ധിക്കാനുള്ള കാരണം. ഒപ്പം, ഓട്ടോമേഷനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും വർദ്ധിച്ചുവരുന്നതിനാൽ പല കമ്പനികളും പഴയ വിപുലീകരണ കാലഘട്ടത്തിൽ രൂപീകരിച്ച ടീമുകളെയും പിരിച്ചുവിടുകയാണ്.

1993 മുതൽ ഇത് ആറാം തവണയാണ് ഒരുവർഷത്തെ പിരിച്ചുവിടലുകൾ 1.1 ദശലക്ഷം കവിയുന്നത്. ഈ വർഷം സർക്കാർ മേഖലയിൽ പിരിച്ചുവിടലുകൾ ഉണ്ടായതും ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം ഉയരാൻ കാരണമായി. ഒക്ടോബർ വരെ 3,00,000ത്തിലധികം പൊതുമേഖലാ ജോലികൾ ഇല്ലാതായി. ലോജിസ്റ്റിക്സ്, ഉപഭോഗം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളും കനത്ത തിരിച്ചടി നേരിട്ടു. വെയർഹൗസിങ് മേഖലയിൽ 90,000ത്തിലധികം പേർക്കും റീട്ടെയിൽ മേഖലയിൽ ഏകദേശം 90,000 പേർക്കും ജോലി നഷ്ടപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ലൈംഗിക പീഡന കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ലൈം​ഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട്  ഒളിവിൽ പോയ പാലക്കാട് രാ​ഹുൽ മാങ്കൂട്ടത്തിലിന്റെ...

SIR സമയപരിധി വീണ്ടും നീട്ടി; എന്യൂമറേഷൻ ഫോമുകൾ 18 വരെ നൽകാം, കരട് വോട്ടർ പട്ടിക 23ന്

തിരുവനന്തപുരം: എസ് ഐ ആർ സമയപരിധി വീണ്ടും നീട്ടി. എന്യൂമറേഷൻ ഫോമുകൾ...

‘സി എം വിത്ത് മീ’ പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ ‘സിഎം വിത്ത് മീ’യിൽ വിളിച്ച്...

കൊല്ലത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അപകടത്തിൽ നിന്ന് പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം : കൊല്ലം കൊട്ടിയം മൈലക്കാട് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നു....