അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്ത് ആക്സിയം -4 ; ചരിത്രം രചിച്ച് ശുഭാൻഷു ശുക്ല

Date:

[ Photo Courtesy : ANI / X]

ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ആക്‌സിയം-4 (ആക്‌സ്-4) ദൗത്യം ഇരുപത്തിയെട്ട് മണിക്കൂറിന് ശേഷം ഭ്രമണപഥത്തിലെത്തി ബഹിരാകാശ നിലയവുമായി വിജയകരമായി ബന്ധിപ്പിച്ചു.  ഇതോടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ചരിത്രത്തിൻ്റെ ഭാഗമായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തിയ ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികൻ എന്ന ബഹുമതിക്ക് അർഹനായി.

ഐ‌എസ്‌എസിനായി ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രികനും, 1984 ൽ രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ചരിത്രത്തിലെ രണ്ടാമത്തെ ഇന്ത്യക്കാരനുമായി ശുക്ല. നീണ്ട  41 വർഷങ്ങൾക്ക് ശേഷം ബഹിരാകാശ യാത്രയിലേക്കുള്ള ഇന്ത്യയുടെ വിജയകരമായ തിരിച്ചുവരവാണിത്.

ഭൂമിയുടെ ഭ്രമണപഥമായ ലിയോയിൽ ശുഭാംശു ശുക്ലയും സംഘവും വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് എത്തിയത്. ഭ്രമണപഥത്തിൽ എത്തിയ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചു. ലിയോയിലെ ഉപഗ്രഹങ്ങളും ബഹിരാകാശ നിലയങ്ങളും സെക്കൻഡിൽ ഏകദേശം 7.8 കിലോമീറ്റർ വേഗത്തിലാണ് ഭൂമിക്ക് ചുറ്റും സഞ്ചരിക്കുക. സാധാരണ 90 മിനിറ്റിനുള്ളിൽ ഒരു ഓർബിറ്റ് പൂർത്തിയാക്കും. അതായത് ശുക്ലയും സംഘവും ഒരു ദിവസം ഭൂമിയെ ചുറ്റാൻ പോകുന്നത് 16 തവണ. അങ്ങിനെ 14 ദിവസം ഭൂമിയെ ചുറ്റാനുള്ള ദൗത്യമാണ് സംഘത്തിനുള്ളത്.

മിഷൻ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ശുക്ലയ്‌ക്കൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്‌സണും, മിഷൻ സ്പെഷ്യലിസ്റ്റുകളായ പോളണ്ടിലെ സാവോസ് ഉസ്‌നാൻസ്കിയും, ഹംഗറിയിലെ ടിബോർ കപുവും ചേർന്നു. പോളണ്ടിൽ നിന്നും ഹംഗറിയിൽ നിന്നുമുള്ള ബഹിരാകാശയാത്രികർ ഐ‌എസ്‌എസിൽ എത്തുന്നത് ഇതാദ്യമായാണ് എന്നതും ശ്രദ്ധേയമാണ്.

ഭൂമിയിൽ നിന്ന് 418 കിലോമീറ്റർ ഉയരത്തിൽ പറന്ന് മണിക്കൂറിൽ 17,000 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിച്ച് മെഡിക്കൽ പരിശോധനകൾ നടത്തി മൈക്രോഗ്രാവിറ്റിയുമായി പൊരുത്തപ്പെട്ടുകൊണ്ടാണ് ക്രൂ ആ ചരിത്ര നിമിഷത്തിനായി ഒരുങ്ങിയത്.
ഡോക്കിംഗിന് മുന്നോടിയായി ഭ്രമണപഥത്തിൽ നിന്ന് അയച്ച വൈകാരിക സന്ദേശത്തിൽ, 1.4 ബില്യൺ ഇന്ത്യക്കാരുടെ പ്രതീക്ഷകളെ തന്റെ ചുമലിൽ വഹിക്കുന്നതിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് ശുക്ല ഇന്ത്യക്കാരെ “ബഹിരാകാശത്ത് നിന്ന് നമസ്‌കാരം” എന്ന് സ്വാഗതം ചെയ്തു.

“ശൂന്യതയിൽ പൊങ്ങിക്കിടക്കുന്നത് വിവരണാതീതമാണ്. അതിശയകരവും വിനീതവുമായ ഒരു വികാരം. ഇത് സാദ്ധ്യമാക്കിയ എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ മാത്രം നേട്ടമല്ല – എല്ലാ ഇന്ത്യാക്കാരൻ്റേയുമാണ്.” അദ്ദേഹം പറഞ്ഞു.
കന്നി ബഹിരാകാശ യാത്രയിലെ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ശുക്ല കൂട്ടിച്ചേർത്തു – “ഞാൻ ഇപ്പോഴും പൂജ്യം ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുകയാണ് – നടക്കാൻ പഠിക്കുന്ന ഒരു കുഞ്ഞിനെപ്പോലെ. ഓരോ നിമിഷവും ശരിക്കും ആസ്വദിക്കുന്നു. തെറ്റുകൾ വരുത്തുന്നതിൽ കുഴപ്പമില്ല – വാസ്തവത്തിൽ, മറ്റൊരാൾ അവ ചെയ്യുന്നത് കാണുന്നത് കൂടുതൽ രസകരമാണ്! ഇതുവരെ രസകരവും അതിശയകരവുമായ ഒരു സമയമായിരുന്നു, ഇനിയും ഒരുപാട് മുന്നിലുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അടുത്തതായി വരാൻ പോകുന്ന കാര്യങ്ങൾക്കായി കാത്തിരിക്കുന്നു!”

ഇന്ത്യക്കിത് അഭിമാന നിമിഷമാണ്. 41 വർഷങ്ങൾക്കു ശേഷമുള്ള ബഹിരാകാശ യാത്ര എന്നതിലപ്പുറം  700 കോടിക്കുമേൽ ചിലവ് പ്രതീക്ഷിക്കുന്ന വാണിജ്യപരമായി ഇന്ത്യ ക്രമീകരിക്കുന്ന ആദ്യ സ്പേസ് പര്യവേഷണമാണിത്. പോളണ്ട്, ഹംഗറി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചേർന്നുള്ള സംയുക്ത ദൗത്യം, ലൈഫ് സപ്പോർട്ട് സിസ്റ്റത്തി ന് നിർണ്ണായകമായ സയനോ ബാക്ടീരിയ പരീക്ഷണം, വാർദ്ധ്യക്യത്തെ ചെറുത്തു തോൽപ്പിക്കാനുള്ള പഠനങ്ങളും ദൗത്യത്തിൻ്റെ ഭാഗമാണ്. യാത്രയുടെ കമാൻഡർ അനുഭവസമ്പന്നയായ പെഗ്ഗി വിറ്റ്സൻ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച; പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ  ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ...

കരയുമ്പോൾ കണ്ണുകളിലെ നേത്രഗോളങ്ങൾ പുറത്തേക്കു വരുന്ന അപൂര്‍വ്വ രോഗം; ഒരു വയസുള്ള കുഞ്ഞിന് ചികിത്സാസഹായവുമായി യൂസഫ് അലി

തിരുവനന്തപുരം : അപൂര്‍വ്വരോഗം ബാധിച്ച നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരിക്ക് ചികിത്സാസഹായവുമായി ലുലു...

ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു;  രണ്ട് മരണം

ഹോങ്കോങ് : ദുബൈയിൽ നിന്നുള്ള ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...

വിഷമയമായ അന്തരീക്ഷത്തിൽ ഡൽഹിയിലെ ദീപാവലി ; മലിനീകരണം ‘റെഡ് സോണിൽ !’, നിയന്ത്രണങ്ങൾ കടുപ്പിച്ചു

ന്യൂഡൽഹി : ദീപാവലി ദിനത്തിൽ ഡൽഹിയിലെ വായുമലിനീകരണം  അതീവ മോശാവസ്ഥയിലാണ്.  തിങ്കളാഴ്ച രാവിലെ...