ചെന്നൈ : സംസ്ഥാന വിദ്യാഭ്യാസ നയം (SEP) പുറത്തിറക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വെള്ളിയാഴ്ച കോട്ടൂർപുരത്തെ അണ്ണാ സെന്റിനറി ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ചാണ് ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) ബദലായുള്ള സംസ്ഥാനത്തിൻ്റെ പുതിയ വിദ്യാഭ്യാസ നയം (SEP) പുറത്തിറക്കിയത്.
പുതിയ നയം തയ്യാറാക്കുന്നതിനായി വിരമിച്ച ജസ്റ്റിസ് മുരുകേശന്റെ നേതൃത്വത്തിൽ 2022 ൽ 14 അംഗ സമിതി തമിഴ്നാട് സർക്കാർ രൂപീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ പാനൽ അതിന്റെ ശുപാർശകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ഇപ്പോൾ രേഖ ഔദ്യോഗികമായി പുറത്തിറങ്ങി. സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം എസ്ഇപി നിലനിർത്തും. എൻഇപിയുടെ ത്രിഭാഷാ ഫോർമുല നിരസിക്കും. കൂടാതെ 11, 12 ക്ലാസുകളിലെ ഏകീകൃത മാർക്കിന്റെ അടിസ്ഥാനത്തിൽ ആർട്സ്, സയൻസ് കോഴ്സുകളിലേക്ക് ബിരുദ പ്രവേശനം പൊതു പ്രവേശന പരീക്ഷയ്ക്ക് പകരം ശുപാർശ ചെയ്യും.
3, 5, 8 ക്ലാസുകളിലെ പൊതു പരീക്ഷകൾക്കുള്ള എൻഇപിയുടെ നിർദ്ദേശവും തള്ളി. പിന്തിരിപ്പൻ, സാമൂഹിക വിരുദ്ധം, ഉയർന്ന കൊഴിഞ്ഞുപോക്ക് നിരക്കുകൾക്കും വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണത്തിനും ഇത് കാരണമാകുമെന്നാണ് വാദം. ശാസ്ത്രം, കൃത്രിമബുദ്ധി, ഇംഗ്ലീഷ് എന്നിവയ്ക്ക് വലിയ പ്രോത്സാഹനം നൽകണമെന്നും സർക്കാർ നടത്തുന്ന സ്ഥാപനങ്ങളിൽ ഗണ്യമായ നിക്ഷേപം നടത്തണമെന്നും കമ്മിറ്റി നിർദ്ദേശമുണ്ട്. വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന ലിസ്റ്റിന് കീഴിൽ തിരികെ കൊണ്ടുവരണമെന്നും കമ്മിറ്റി ശുപാർശ ചെയ്യുന്നു.
ധനസഹായത്തെച്ചൊല്ലി സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് നയം പുറത്തിറക്കിയത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേന്ദ്രം 2,152 കോടി രൂപ തടഞ്ഞു വെച്ചതായി തമിഴ്‌നാട് സർക്കാർ ആരോപിച്ചിരുന്നു.
സംസ്ഥാനം നീറ്റ് അംഗീകരിച്ചാൽ മാത്രമേ ഫണ്ട് അനുവദിക്കൂ എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാ നും പറഞ്ഞിരുന്നു. “അവർ 1,000 കോടി രൂപ നൽകിയാലും തമിഴ്‌നാട് എൻഇപി നടപ്പാക്കില്ല. ഒരു രൂപത്തിലും അടിച്ചേൽപ്പിക്കുന്നത് തമിഴ്‌നാടിന് ഇഷ്ടമല്ല.” എസ്‌ഇപിയുടെ ഉദ്ഘാടന വേളയിൽ മന്ത്രി ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.
