ഇന്തോനേഷ്യയിൽ കനത്ത വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ; 303 മരണം, 279 പേരെ കാണാതായി

Date:

ഇന്തോനേഷ്യയിൽ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 303 പേർ മരണപ്പെട്ടു. 279 പേരെ കാണാതായി. രാജ്യത്തെ ദേശീയ ദുരന്ത നിവാരണ ഏജൻസി (ബി.എൻ.പി.ബി.) ശനിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. കനത്ത മൺസൂൺ മഴയെത്തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു, നിരവധി പ്രദേശങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടതിനാൽ താമസക്കാർ ഒറ്റപ്പെട്ട നിലയിലാണ്.

നോർത്ത് സുമാത്രയിലാണ് ഏറ്റവും കൂടുതൽ ആളപായമുണ്ടായത്, ഇവിടെ 166 മരണങ്ങളും 143 പേരെ കാണാതാവുകയും ചെയ്തു. പടിഞ്ഞാറൻ സുമാത്രയിൽ 90 പേർ മരിച്ചതായി സ്ഥിരീകരിക്കുകയും 85 പേരെ കാണാതാവുകയും ചെയ്തു. അസെയിൽ 47 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്, 51 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നും ബി.എൻ.പി.ബി. മേധാവി സുഹര്യന്തോ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മൂന്ന് പ്രവിശ്യകളിലായി വിന്യസിച്ചിട്ടുള്ള ബി.എൻ.പി.ബി. യൂണിറ്റുകളുമായി അദ്ദേഹം ഏകോപന യോഗം ചേരുകയും, ബാധിത പ്രദേശങ്ങളിൽ കാലാവസ്ഥ മെച്ചപ്പെട്ടു വരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ഊന്നിപ്പറയുകയും ചെയ്തു. കാണാതായവർക്കായുള്ള തിരച്ചിൽ, തടസ്സപ്പെട്ട ആശയവിനിമയ സംവിധാനങ്ങൾ പുന:സ്ഥാപിക്കൽ, ദുരിതബാധിതർക്ക് സാധനസാമഗ്രികൾ വേഗത്തിൽ എത്തിക്കൽ എന്നീ മൂന്ന് കാര്യങ്ങൾക്കാണ് ഏജൻസി മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കർണാടകയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് തീപ്പിടിച്ച് 9 പേർ വെന്തുമരിച്ചു

ബംഗളൂരു : കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ...

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ജ്വരം; ഇന്ത്യ-ശ്രീലങ്ക വനിതാ ട്വൻ്റി20യുടെ മൂന്ന് മത്സരങ്ങൾക്ക് വേദിയാകുന്നു

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും ക്രിക്കറ്റ് ആവേശത്തിന്...