ദേശീയപാതാ വികസനത്തിന് സംസ്ഥാന സർക്കാർ വഹിക്കുന്നത് 8000 കോടി രൂപ – മന്ത്രി ആർ. ബിന്ദു

Date:

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന് 8000 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ വഹിക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു. ദേശീയപാത 66-ന്റെ വികസനത്തിന് 5580 കോടിരൂപ സംസ്ഥാനം കേന്ദ്രസർക്കാരിന് നൽകിയതായി അനൂപ് ജേക്കബിന്റെ സബ്മിഷന് മറുപടിയായി മന്ത്രി ആർ ബിന്ദു. മന്ത്രി പി.എ. മുഹമ്മദ് റിയാസിനുവേണ്ടിയാണ് മന്ത്രി ബിന്ദു മറുപടി നൽകിയത്.

ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം വഹിക്കാൻ കേരളം സമ്മതിക്കുകയായിരുന്നു. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന് 1629.24 കോടിരൂപയാണ് സംസ്ഥാനത്തിന്റെ ബാദ്ധ്യത. എൻ.എച്ച്. 544-ലെ എറണാകുളം ബൈപ്പാസിന് 424 കോടി രൂപയുടെയും കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് പാതയ്ക്ക് 317.35 കോടിരൂപയുടെയും ചെലവ് കേരളം ഏറ്റെടുത്തു.

ദേശീയപാത 544-ലെ എറണാകുളം ബൈപ്പാസിന് ഭൂമിയേറ്റെടുക്കുമ്പോൾ ഉടമകളുടെ ആശങ്കകളും സംശയങ്ങളും പരിഹരിക്കാൻ ഹിയറിങ് നടത്തും. ആശങ്കകൾ പരിഹരിച്ചതിനുശേഷമേ 3-ഡി നോട്ടിഫിക്കേഷനുണ്ടാകൂവെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സീബ്രാ ക്രോസിങ്ങിൽ കാൽ നടയാത്രക്കാരെ കണ്ട് വാഹനം നിർത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാകും ; വൻ തുക പിഴയും ഈടാക്കും

തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ നടപടിയുമായി...

പാക്കിസ്ഥാനികൾക്ക് ഇനി യുഎഇയിലേക്ക് വിസ നൽകില്ല ; നടപടി കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗം

ഗൾഫ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ  മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി പീഡനത്തിനിരയായ യുവതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി...