Wednesday, June 10, 2026

ദേശീയപാതാ വികസനത്തിന് സംസ്ഥാന സർക്കാർ വഹിക്കുന്നത് 8000 കോടി രൂപ – മന്ത്രി ആർ. ബിന്ദു

Date:

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന് 8000 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ വഹിക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു. ദേശീയപാത 66-ന്റെ വികസനത്തിന് 5580 കോടിരൂപ സംസ്ഥാനം കേന്ദ്രസർക്കാരിന് നൽകിയതായി അനൂപ് ജേക്കബിന്റെ സബ്മിഷന് മറുപടിയായി മന്ത്രി ആർ ബിന്ദു. മന്ത്രി പി.എ. മുഹമ്മദ് റിയാസിനുവേണ്ടിയാണ് മന്ത്രി ബിന്ദു മറുപടി നൽകിയത്.

ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം വഹിക്കാൻ കേരളം സമ്മതിക്കുകയായിരുന്നു. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന് 1629.24 കോടിരൂപയാണ് സംസ്ഥാനത്തിന്റെ ബാദ്ധ്യത. എൻ.എച്ച്. 544-ലെ എറണാകുളം ബൈപ്പാസിന് 424 കോടി രൂപയുടെയും കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് പാതയ്ക്ക് 317.35 കോടിരൂപയുടെയും ചെലവ് കേരളം ഏറ്റെടുത്തു.

ദേശീയപാത 544-ലെ എറണാകുളം ബൈപ്പാസിന് ഭൂമിയേറ്റെടുക്കുമ്പോൾ ഉടമകളുടെ ആശങ്കകളും സംശയങ്ങളും പരിഹരിക്കാൻ ഹിയറിങ് നടത്തും. ആശങ്കകൾ പരിഹരിച്ചതിനുശേഷമേ 3-ഡി നോട്ടിഫിക്കേഷനുണ്ടാകൂവെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഭരണമാറ്റം വന്നത് കാട്ടാന അറിഞ്ഞിട്ടില്ല’; വനംമന്ത്രിയുടെ പ്രസ്താവന ഉത്തരവാദിത്തമില്ലായ്മയുടെ തെളിവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നും അങ്ങേയറ്റം ലാഘവപൂർണ്ണമായ...

നടിയെ ആക്രമിച്ച കേസ് : രണ്ടാം ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

കൊച്ചി : നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും...

ഇറാൻ യുദ്ധം; സ്റ്റാർലിങ്കിന്റെ വാണിജ്യാനുമതി മരവിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് രാജ്യത്ത്...

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി ദിയ പുളിക്കക്കണ്ടം; ചെയര്‍പേഴ്സനില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കൗണ്‍സിലറും

കോട്ടയം : പാലാ നഗരസഭയില്‍ ഭരണപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി...