Saturday, July 25, 2026

ഇറാൻ യുദ്ധം; സ്റ്റാർലിങ്കിന്റെ വാണിജ്യാനുമതി മരവിപ്പിച്ച് ഇന്ത്യ

Date:

ന്യൂഡൽഹി : ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് രാജ്യത്ത് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള  അനുമതികൾ മരവിപ്പിച്ച് ഇന്ത്യ. ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സ്റ്റാർലിങ്ക് ടെർമിനലുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ആശങ്കകളെത്തുടർന്നാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സുരക്ഷാ ഏജൻസികൾ സ്റ്റാർലിങ്കിന്റെ ലോഞ്ചിന് ആവശ്യമായ അന്തിമ അനുമതികൾ നൽകാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് ബ്ലൂംബെർഗ് (Bloomberg) റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന സമയങ്ങളിൽ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആശയവിനിമയ ദാതാവിന് മേൽ നിയന്ത്രണം പ്രയോഗിക്കാൻ ഇന്ത്യൻ സർക്കാരിന് എത്രത്തോളം സാധിക്കുമെന്ന ചോദ്യവും സുരക്ഷാ ഏജൻസികൾ ഉന്നയിക്കുന്നുണ്ട്.
ഇറാനിൽ ഔദ്യോഗികമായി ലൈസൻസ് ഇല്ലാതിരുന്നിട്ടും പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ സ്റ്റാർലിങ്ക് ടെർമിനലുകൾ ഉപയോഗിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകളാണ് ഇന്ത്യൻ സർക്കാരിന് ആശങ്കയേറ്റുന്നതെന്ന് ബ്ലൂംബെർഗ് പറയുന്നു. വിദേശ സർക്കാരുകളിൽ നിന്ന്  വിരുദ്ധമായ ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ, ഇന്ത്യൻ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കാൻ കമ്പനിക്ക് സാധിക്കുമോ എന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.

ഏകദേശം 1.75 ട്രില്യൺ ഡോളർ മൂല്യത്തിൽ നാസ്ഡാക് (Nasdaq) ലിസ്റ്റിങ് വഴി ചരിത്രത്തിലെ ഏറ്റവും വലിയ ഇനിഷ്യൽ പബ്ലിക് ഓഫറിങ് (IPO) പ്രഖ്യാപിക്കാൻ സ്പേസ് എക്സ് (SpaceX) തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് ഈ നിർണ്ണായക സംഭവവികാസം ഉണ്ടാകുന്നതെന്നതും ശ്രദ്ധേയം. കമ്പനിയുടെ വരുമാന വളർച്ചയിൽ സ്റ്റാർലിങ്ക് കേന്ദ്രസ്ഥാനത്താണുള്ളതെന്നും അതിനാൽ ഇന്ത്യ പോലുള്ള വലിയ വിപണികളിലെ നിയന്ത്രണ തടസ്സങ്ങൾ കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും ബ്ലൂംബെർഗ് ചൂണ്ടിക്കാട്ടുന്നു.

ഒരു വർഷം മുൻപ് തന്നെ ഇന്ത്യയിൽ ഗ്ലോബൽ മൊബൈൽ പേഴ്‌സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (GMPCS) ലൈസൻസിന് സ്റ്റാർലിങ്ക് അംഗീകാരം നേടിയിരുന്നു. എന്നാൽ, ഇന്ത്യൻ സുരക്ഷാ ഏജൻസികൾ  സുരക്ഷാ അനുമതി ഇതുവരെ നൽകാതെ മാറ്റിവെച്ചതാണ്. ഈ ലൈസൻസ് സ്റ്റാർലിങ്കിന് പ്രവർത്തനങ്ങൾക്കായി തയ്യാറെടുക്കാനും വാണിജ്യ കരാറുകളിൽ ഏർപ്പെടാനും അനുവാദം നൽകിയിരുന്നുവെങ്കിലും, സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള അന്തിമ അംഗീകാരമായിരുന്നില്ല. ടെലികോം അധികാരികൾക്കും പ്രത്യേക സുരക്ഷാ അവലോകന പാനലിനും മുന്നിൽ സ്റ്റാർലിങ്ക് നേരത്തെ സുരക്ഷാ സ്ഥിതിഗതികൾ അവതരിപ്പിച്ചിരുന്നുവെങ്കിലും ഇന്ത്യൻ ഉദ്യോഗസ്ഥർ കൂടുതൽ വിശദീകരണങ്ങളും അനുവർത്തന നടപടികളും ആവശ്യപ്പെടുകയായിരുന്നു.

കമ്പനിയുടെ ആഗോള പ്രവർത്തനങ്ങളും അമേരിക്കൻ ഉടമസ്ഥതയും നിലനിൽക്കുമ്പോഴും, ഇന്ത്യയുടെ സുരക്ഷാ ആവശ്യകതകൾ പൂർണ്ണമായും പാലിക്കുമെന്ന് എങ്ങനെ ഉറപ്പുനൽകാൻ കഴിയുമെന്ന് കമ്പനി വ്യക്തമാക്കുന്നത് വരെ സുരക്ഷാ അനുമതി തടഞ്ഞുവെക്കുമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഈ കാലതാമസം ഇന്ത്യയിലെ വാണിജ്യ ഉപഗ്രഹ ആശയവിനിമയ സേവനങ്ങൾക്ക് ആവശ്യമായ സാറ്റലൈറ്റ് സ്പെക്ട്രം വിലനിർണ്ണയ നിർദ്ദേശത്തെയും ബാധിച്ചിട്ടുണ്ട്.

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഇതിനായുള്ള ചട്ടക്കൂടിന് അന്തിമരൂപം നൽകിയിട്ടുണ്ടെങ്കിലും, അത് ഇതുവരെ അംഗീകാരത്തിനായി കേന്ദ്ര മന്ത്രിസഭയ്ക്ക് അയച്ചിട്ടില്ലെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. എന്നാൽ, വിഷയത്തിൽ ആഭ്യന്തര മന്ത്രാലയമോ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയമോ സ്‌പേസ് എക്‌സോ ഇതുവരെ   പ്രതികരിച്ചിട്ടില്ലെന്നും ബ്ലൂംബെർഗ് പറയുന്നു.

Share post:

Popular

More like this
Related

സിജെപി പ്രതിഷേധം: ഡൽഹിയിലെ 18 മെട്രോ സ്റ്റേഷനുകൾ കൂടി അടച്ചു, ജന്തർ മന്ദറിൽ കനത്ത സുരക്ഷ

ന്യൂഡൽഹി : നീറ്റ് പേപ്പർ ചോർച്ച ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര...

ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസിൽ 10 വര്‍ഷം തടവ്, 10 കോടി രൂപ പിഴ; ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ

ന്യൂഡൽഹി : പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയൽ നിയമത്തിൽ ഭേദഗതികൾ വരുത്തി...

വാക്ക് തിരുത്തി ചീഫ് ജസ്റ്റിസ്, പാറ്റ പ്രയോഗം വ്യാജ അഭിഭാഷകർക്കെതിരെയെന്ന് വിശദീകരണം

ന്യൂഡൽഹി : പാറ്റ പ്രയോഗം തിരുത്തി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. പ്രയോഗം...

എൻടിഎയിൽ വൻ അഴിച്ചു പണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ന്യൂഡൽഹി : നീറ്റ്-യുജി പരീക്ഷ ക്രമക്കേടിൽ സിജിപി നേതൃത്വം കൊടുക്കുന്ന സമരം...