Friday, January 30, 2026

സുബീൻ ഗാർഗിൻ്റെ മരണം: ബാൻഡ്മേറ്റും സഹഗായകനും കൂടി അറസ്റ്റിൽ ; കേസിന് രാഷ്ട്രീയ മാനം

Date:

(Photo courtesy : X)

ഗുവാഹത്തി : ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതയേറുന്ന സാഹചര്യത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി. സുബീൻ ഗാർഗിന്റെ സഹ-സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി, സഹ-ഗായിക അമൃത്പ്രഭ മഹന്ത എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ഗാർഗ് മരിക്കുമ്പോൾ ഇരുവരും സിംഗപ്പൂരിലുണ്ടായിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കാൻ ആവശ്യമായ തെളിവുകൾ ഇപ്പോൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

മുൻപ് അറസ്റ്റിലായ സുബീന്റെ മാനേജറായ സിദ്ധാർത്ഥ ശർമ്മയും പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും നിലവിൽ 14 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണെന്ന് സ്പെഷ്യൽ ഡിജിപി (സിഐഡി) മുന്ന പ്രസാദ് ഗുപ്ത അറിയിച്ചു.

സുബീൻ ഗാർഗിന്റെ പരിപാടിയുടെ സംഘാടകനായ ശ്യാംകാനു മഹന്തയുടെ അറസ്റ്റോടെ കേസിന് വിശാലമായ രാഷ്ട്രീയ മാനങ്ങളാണ് കൈവരുന്നത്. ശ്യാംകാനു മഹന്ത അസം മുൻ ഡിജിപിയും ഇപ്പോൾ സംസ്ഥാനത്തിന്റെ മുഖ്യ വിവരാവകാശ കമ്മീഷണറുമായ
ഭാസ്‌കർ ജ്യോതി മഹന്തയുടെ ഇളയ സഹോദരനാണ്.  മറ്റൊരു മൂത്ത സഹോദരൻ നാനി ഗോപാൽ മഹന്ത, ഗുവാഹത്തി സർവ്വകലാശാലയുടെ വൈസ് ചാൻസലറാണ്. കൂടാതെ, മുൻപ് ഇദ്ദേഹം  മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയുടെ വിദ്യാഭ്യാസ ഉപദേഷ്ടാവും ആയിരുന്നു.

പ്രസിദ്ധ ഗായകൻ സുബീൻ ഗാർഗ് സെപ്റ്റംബർ 19 ന്  സിംഗപ്പൂരിൽ വെച്ചാണ് മരണപ്പെടുന്നത്. മഹന്തയുടെ കമ്പനി സംഘടിപ്പിച്ച പ്രോഗ്രാമിനായാണ് അദ്ദേഹം അവിടെ പോയിരുന്നതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) തലവനായ ഗുപ്ത വ്യക്തമാക്കി. അന്വേഷണം സിംഗപ്പൂരിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലിസ് എന്നും അദ്ദേഹം പറഞ്ഞു. “ചില ഔപചാരിക നടപടികൾ ബാക്കിയുണ്ട്. പരസ്പര നിയമ സഹായ ഉടമ്പടി പ്രകാരം   അഭ്യർത്ഥന അയച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ സംഘം സിംഗപ്പൂരിലേക്ക് പോകും.” – ഗുപ്ത പറഞ്ഞു.

പ്രമുഖ ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കഴിഞ്ഞ ദിവസം ഭാര്യ ഗരിമയും രംഗത്തെത്തിയിരുന്നു.. കപ്പൽ യാത്രയെപ്പറ്റി സുബീൻ തന്നോട് പറഞ്ഞിട്ടില്ലെന്നും മരണം സംഭവിക്കുമ്പോൾ കപ്പലിൽ ഉണ്ടായിരുന്നവരെ സംശയമുണ്ടെന്നും ഗരിമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുൽ മാങ്കുട്ടത്തിലിനെ നിയമസഭ പുറത്താക്കാൻ സാദ്ധ്യത; എത്തിക്സ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് ചേരും

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പരാതി പരിഗണിക്കുന്നതിന് നിയമസഭാ എത്തിക്സ്...

വോട്ടുപിടിക്കാനല്ല, സാധാരണക്കാരൻ്റെ മനസ്സ് തൊടാനാണ് ബജറ്റ് ശ്രമിച്ചത് : , ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനതപുരം : നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ളതെന്നു വിമർശിക്കപ്പെടാനിടയുണ്ടെങ്കിലും യഥാർഥത്തിൽ വികസനവും സാമൂഹികക്ഷേമവും...

കട്ടപ്പന-തേനി തുരങ്കപാത: സാദ്ധ്യതാപഠനം നടത്താൻ 10 കോടി; വിഴിഞ്ഞം-ചവറ-കൊച്ചി റെയർ എർത്ത് ഇടനാഴി സ്ഥാപിക്കാൻ 10 കോടി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽനിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്കുള്ള കട്ടപ്പന-തേനി തുരങ്കപാതയ്ക്ക് സാധ്യതാ...

സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി, ക്ഷേമപെൻഷന് 14,500 കോടി; ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടി

തിരുവനന്തപുരം : ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച...