ഗാസയിൽ അഭയകേന്ദ്രങ്ങളിൽ ബോംബിങ്: 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടത് 77 പേർക്ക് , മരിച്ചവരിൽ 5 കുട്ടികളും

Date:

ജറുസലം : ഗാസയിൽ വിവിധ അഭയാർത്ഥി ക്യാംപുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂറിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണങ്ങളിൽ  5 കുട്ടികളടക്കം 77 പലസ്തീൻകാർ കൊല്ലപ്പെട്ടു. 174 പേർക്കു പരുക്കേറ്റു.

ഗാസയിൽ വംശഹത്യയാണു ഇസ്രയേൽ നടത്തുന്നതെന്നു വ്യക്തമാണെന്നു വൈദ്യസഹായ രംഗത്തെ രാജ്യാന്തര സന്നദ്ധസംഘടനയായ ‘ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്’ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 45,206 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,07,512 പേർക്കു പരുക്കേറ്റു.

അതിനിടെ, യുഎൻ പലസ്തീൻ അഭയാർത്ഥി സംഘടനയായ യുഎൻആർഡബ്ല്യൂഎയുടെ പ്രവർത്തനം ഇസ്രയേൽ നിരോധിച്ച പശ്ചാത്തലത്തിൽ സ്വീഡൻ സഹായം നൽകുന്നതു നിർത്തി. ഗാസയ്ക്കുള്ള സഹായം മറ്റേതെങ്കിലും മാർഗത്തിലാകും ഇനി നൽകുക. യുഎൻ ഏജൻസിക്ക് ഹമാസ് ബന്ധമുണ്ടെന്നാരോപിച്ചാണ് ഇസ്രയേൽ വിലക്കേർപ്പെടുത്തിയത്. പലസ്തീൻ പ്രദേശങ്ങളിലെ ദുരിതാശ്വാസ, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിർണായകപങ്കാണ് യുഎൻ ഏജ‍ൻസിക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അവിഹിതബന്ധം : രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടെന്ന് കമ്പനി ഉടമ ; പങ്കാളിയെ ചതിച്ചവര്‍ ജോലിയിലും വഞ്ചന കാണിക്കുമെന്ന് പരാമർശം

വിവാഹേതരബന്ധത്തിന്റെ പേരില്‍ രണ്ട് ജീവനക്കാരെ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്ന് കാര്‍ഡോണ്‍ വെഞ്ചേഴ്‌സ്...

തെരുവുനായകളോട് ഭാര്യക്ക് അതിരുകവിഞ്ഞ സ്നേഹം : വിവാഹബന്ധം ഒഴിയാൻ അനുമതി തേടി ഭർത്താവ് ഹൈക്കോടതിയിൽ

അഹമ്മദാബാദ് : തെരുവുനായകളോടുള്ള ഭാര്യയുടെ സ്നേഹം കാരണം തൻ്റെ ദാമ്പത്യബന്ധം തകർന്നെന്നും...

സംസ്ഥാനത്ത് ഇ-ഹെൽത്ത് പദ്ധതിക്ക് ചരിത്ര മുന്നേറ്റം : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിൻ്റെ ഭാഗമായി...