അനിൽ അംബാനിയുടെ വീട്ടിൽ സിബിഐ റെയ്ഡ് ; പരിശോധന 17,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ

Date:

മുംബൈ : പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) റെയ്ഡ്. 17,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച രാവിലെ സിബിഐ പരിശോധന നടത്തിയത്.

രാവിലെ 7 മണിയോടെയാണ് ഉദ്യോഗസ്ഥർ അംബാനിയുടെ കഫെ പരേഡിലെ സീവിൻഡിലുള്ള വസതിയിൽ എത്തിയത്. ഒരു മണിക്കൂറോളം പരിശോധന തുടർന്നു. പരിശോധന നടക്കുമ്പോൾ അംബാനിയും കുടുംബവും വസതിയിൽ ഉണ്ടായിരുന്നു. റിലയൻസ് എഡിഎ ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികളിലേക്കുള്ള അന്വേഷണം വ്യാപിപ്പിച്ചതോടെ, ആരോപണവിധേയമായ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ നടപടി.

അനിൽ അംബാനിയുടെ കമ്പനികൾ ഉൾപ്പെട്ട 17,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഗസ്റ്റ് 4 ന് അന്വേഷണം ആരംഭിച്ചിരുന്നു. അനിൽ അംബാനിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം , കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ നിരവധി ഉന്നത എക്സിക്യൂട്ടീവുകൾക്കും സമൻസ് അയച്ചിരുന്നു.
അംബാനിയുടെ ഏറ്റവും അടുത്ത സഹായികളായ അമിതാഭ് ജുൻജുൻവാലയും സതീഷ് സേത്തും വിളിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇരുവരും അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിലെ മുതിർന്ന വ്യക്തികളാണ്. സാമ്പത്തിക പ്രവർത്തനങ്ങളിൽ ഇവർ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഈ എക്സിക്യൂട്ടീവുകൾ നേരത്തെ തന്നെ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ...