ലഷ്‌കർ തീവ്രവാദികളുണ്ടെന്ന ഇ-മെയിൽ സന്ദേശം; ചെന്നൈ – കൊളംബോ വിമാനത്തിൽ സമഗ്ര പരിശോധന

Date:

(സാങ്കൽപ്പിക ചിത്രം)

കൊളംബോ : ലഷ്കർ-ഇ-തൊയ്ബ തീവ്രവാദികൾക്കായി ചെന്നൈയിൽ നിന്നുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ സുരക്ഷാപരിശോധന. കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചായിരുന്നു സമഗ്ര പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചു. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ അഞ്ച് ലഷ്‌കർ തീവ്രവാദികൾ ഉണ്ടെന്ന ഇമെയിൽ സന്ദേശം ചെന്നൈ വിമാനത്താവള അധികൃതർക്ക് ലഭിച്ചതിനെത്തുടർന്നായിരുന്നു നടപടി.
.

‘നോൺ-സ്പെസിഫിക്’ എന്ന് തരംതിരിച്ചിരിക്കുന്ന ഭീഷണി മെയിൽ രാവിലെ 11.05 ന് ചെന്നൈ വിമാനത്താവളത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ ക്കാണ് ലഭിച്ചത്.  “UL 122 (രാവിലെ 9.55) ലെ അഞ്ച് ദക്ഷിണേന്ത്യൻ പുരുഷന്മാർ ലഷ്കർ പ്രവർത്തകരാണ്. വ്യക്തമായ പ്രൊഫൈൽ, നല്ല പരിശീലനം ലഭിച്ചവർ, സംശയമില്ല”- എന്നായിരുന്നു സന്ദേശം. ഇ-മെയിൽ ലഭിച്ചപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു, ഉടൻ വിവരം കൊളംബോ വിമാനത്താവളത്തിലേക്ക് കൈമാറുകയായിരുന്നു. അവിടെ വെച്ച് യാത്രക്കാരെ ഇറക്കി സമഗ്ര സുരക്ഷാ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സംശയാസ്പദമായ വ്യക്തികളെയോ പ്രവർത്തനങ്ങളോ ഒന്നും കണ്ടെത്താനായില്ല, തുടർന്ന് സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതായും ഉദ്യോഗസ്ഥർ അറിയിച്ചു..
പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരിക്കെക്കൂടിയാണ് അതിവേഗമുള്ള നടപടികൾ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ട്വൻ്റി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ അകത്ത്, ശുഭ്മാൻ ഗിൽ പുറത്ത്

മുംബൈ : ഐസിസി പുരുഷ ട്വൻ്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ  പ്രഖ്യാപിച്ചു....

‘ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകം, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം’; അനുശോചിച്ച് മുഖ്യമന്ത്രി

കൊച്ചി : നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി...

അസമിൽ ട്രെയിൻ ഇടിച്ച് എട്ട് ആനകൾ കൊല്ലപ്പെട്ടു; രാജധാനി എക്സ്പ്രസിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി

സൈരാംഗ് : അസമിലെ ഹോജായ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ ട്രെയിൻ...

ശ്രീനിവാസൻ അന്തരിച്ചു ; വിടവാങ്ങിയത്അരനൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖപ്രതിഭ

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ...