മാലിദ്വീപ് പ്രസിഡൻ്റിനെ പുറത്താക്കാനുള്ള ഗൂഢാലോചന ബന്ധം : റിപ്പോർട്ട് തള്ളി ഇന്ത്യ

Date:

ന്യൂഡൽഹി: മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിനെ പുറത്താക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ഗൂഢാലോചനയിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന അമേരിക്കൻ മാധ്യമ റിപ്പോർട്ട് തള്ളി ഇന്ത്യ.
വാഷിംഗ്ടൺ പോസ്റ്റ് ഇന്ത്യയോട് ‘നിർബന്ധിത ശത്രുത’ പുലർത്തുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ വെള്ളിയാഴ്ച തൻ്റെ പ്രതിവാര ബ്രീഫിംഗിൽ ആരോപിച്ചു.

“പ്രസ്തുത പത്രവും റിപ്പോർട്ടറും ഇന്ത്യയോട് നിർബന്ധിത ശത്രുത പുലർത്തുന്നതായി തോന്നുന്നു. അവരുടെ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് ഒരു രീതി കാണാം. അവരുടെ വിശ്വാസ്യത നിങ്ങൾ തന്നെ വിലയിരുത്തുക. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവർക്ക് പറയാൻ ഇതിൽ ഒന്നുമില്ല,” ജയ്‌സ്വാൾ പറഞ്ഞു.

‘ഡെമോക്രാറ്റിക് റിന്യൂവൽ ഇനിഷ്യേറ്റീവ്’ എന്ന തലക്കെട്ടിൽ പുറത്ത് വന്ന റിപ്പോർട്ടിലാണ് ആഭ്യന്തര രേഖയെ അടിസ്ഥാനമാക്കി  മാലി പ്രസിഡൻ്റിനെ പുറത്താക്കാൻ പ്രതിപക്ഷമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ഇന്ത്യയിൽ നിന്ന് 6 മില്യൺ യുഎസ് ഡോളർ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തുന്നത്. മുഹമ്മദ് മുയിസുവിൻ്റെ ഇംപീച്ച്‌മെൻ്റിനായി വോട്ടുകൾ നേടുന്നതിനായി മുയിസുവിൻ്റെ സ്വന്തം പാർട്ടിയിൽ നിന്നുള്ള ചിലർ ഉൾപ്പെടെ 40 ഓളം എംപിമാർക്ക് കൈക്കൂലി നൽകാൻ പ്രതിപക്ഷം പദ്ധതിയിട്ടിരുന്നു. പക്ഷെ, അത് യാഥാർത്ഥ്യമാക്കുന്നതിൽ പരാജയപ്പെട്ടു എന്നും റിപ്പോർട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ ലൈംഗികാതിക്രമം ; വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവർത്തകനെതിരെ കേസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ വീട്ടമ്മയെ...

മണിക്കൂറുകൾ നീണ്ട റെയ്ഡ് ; 14.38 കോടി സ്വത്ത് 64.14 കോടിയായി വർദ്ധിച്ചതിൽ  വിശദീകരണം നൽകാൻ അൻവറിനായില്ലെന്ന് ഇഡി

കൊച്ചി:പിവി അൻവറിന്‍റെ നിലമ്പൂരിലെ വീട്ടിലും സ്ഥാപനങ്ങളിലും വെള്ളിയാഴ്ച നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട്...