‘ജാനകി VS സ്റ്റേറ്റ് ഓഫ് കേരള’യിൽ ജാനകി വേണ്ട; സെൻസർ ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Date:

കൊച്ചി :  സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിൻ്റെ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. സെൻസർ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ആവശ്യപ്പെട്ടതിനെ തുടർന്ന് ചിത്രത്തിൻ്റെ റിലീസ് നിർത്തിവെച്ചിരുന്നു. സെൻസർ ബോർഡ് റിവ്യൂ കമ്മിറ്റി പ്രിവ്യൂ പൂർണ്ണമായി കണ്ടതിന് ശേഷം കേസ് പരിഗണിക്കാമെന്ന നിലപാടിലാണ് ഹൈക്കോടതി. സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ നാളെ ചിത്രത്തിൻ്റെ പ്രിവ്യൂ കാണുമെന്നറിയുന്നു.

വിഷയത്തിൽ സെൻസർ ബോർഡിനോട് കോടതി വിശദീകരണം തേടി. മറ്റന്നാൾ ഹർജി പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. സെൻസർ ബോർഡിന്റെ തുടർനിലപാട് അറിഞ്ഞതിന് ശേഷം കേസിൽ കക്ഷി ചേരാമെന്നാണ് ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നിലപാട്. ഹിന്ദു ദേവതയായ സീതയെ സൂചിപ്പിക്കുന്ന ‘ജാനകി’ എന്ന പേര് മാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടുവെന്നാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ പറയുന്നത്. സിനിമയുടെ പേര് മാറ്റിയാൽ, ചിത്രത്തിലെ പേര് പരാമർശിക്കുന്ന നിരവധി സംഭാഷണങ്ങളും മാറ്റേണ്ടിവരും.

ലൈംഗികാതിക്രമത്തിന് ഇരയായ ഒരു സ്ത്രീയും സംസ്ഥാനത്തിനെതിരെ നിയമപോരാട്ടം നടത്തുന്ന ഒരാളുടെയും കഥയാണ് ചിത്രം പറയുന്നത്.
ആക്രമിക്കപ്പെട്ട സ്ത്രീക്ക് ദൈവത്തിന്റെ നാമം നൽകരുതെന്ന് ബോർഡ് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ജൂൺ 27 ന് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നു. വിവാദത്തെക്കുറിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

തിരുവനന്തപുരത്തെ സിബിഎഫ്‌സിയുടെ റീജിയണൽ ഓഫീസ് യു/എ സർട്ടിഫിക്കറ്റ് നൽകി ചിത്രത്തിന് അനുമതി നൽകിയിരുന്നു. പിന്നീട് ചിത്രം മുംബൈയിലെ സിബിഎഫ്‌സി ആസ്ഥാനത്തേക്ക് അയച്ചു. അവിടെയുള്ള ഉദ്യോഗസ്ഥരാണ് പേരിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടത്. ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) ഇതിനെ അപലപിക്കുകയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

തന്റെ പുതിയ ചിത്രമായ ‘ടോക്കൺ നമ്പർ’ എന്ന ചിത്രത്തിനും സമാനമായ പ്രശ്‌നം നേരിട്ടതായി സംവിധായകൻ എംബി പദ്മകുമാർ ആരോപിച്ചു. ബോർഡിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് ജാനകി എന്ന പേര് ജയന്തി എന്നാക്കി മാറ്റിയതിനെത്തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ ചിത്രത്തിന് സർട്ടിഫിക്കറ്റ് ലഭിച്ചു.

“എന്റെ സിനിമ മെയ് 22 ന് സെൻസർ ചെയ്തു.  എന്റെ കഥാപാത്രത്തിന്റെ പേര് ജാനകി എബ്രഹാം എന്നാണ്. തിരുവനന്തപുരം ഓഫീസ് ചിത്രത്തിന് അനുമതി നൽകിയെങ്കിലും ഇതൊരു ഫീച്ചർ ഫിലിം ആയതിനാൽ അവർ അത് മുംബൈ ഓഫീസിലേക്ക് അയച്ചു. തുടർന്ന് പേര് മാറ്റണമെന്ന് ആവശ്യം വന്നു. അനൗദ്യോഗികമായിരുന്നു അറിയിപ്പ്. ജാനകിയും എബ്രഹാമും തമ്മിലുള്ള ബന്ധത്തിലും അവർക്ക് പ്രശ്‌നമുണ്ടായിരുന്നു.”പത്മകുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകം, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം’; അനുശോചിച്ച് മുഖ്യമന്ത്രി

കൊച്ചി : നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി...

അസമിൽ ട്രെയിൻ ഇടിച്ച് എട്ട് ആനകൾ കൊല്ലപ്പെട്ടു; രാജധാനി എക്സ്പ്രസിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി

സൈരാംഗ് : അസമിലെ ഹോജായ് ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ ട്രെയിൻ...

ശ്രീനിവാസൻ അന്തരിച്ചു ; വിടവാങ്ങിയത്അരനൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖപ്രതിഭ

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ...

ശബരിമല സ്വർണ്ണക്കവർച്ച:  ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയതായി ബെല്ലാരി ജുവലറി ഉടമയുടെ മൊഴി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചക്കേസിൽ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം...