Sunday, March 29, 2026

‘ബിനാലെയില്‍ ‘ലാസ്റ്റ് സപ്പർ’ വികൃതമായിആവിഷ്‌ക്കരിച്ചു’; പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ

Date:

കൊച്ചി : ഞാൻകൊച്ചി-മുസിരിസ് ബിനാലെയിൽ ‘ക്രിസ്തുവിൻ്റെ അന്ത്യതിരുവത്താഴം’ കലാസൃഷ്ടി വികൃതമായി പ്രദർശിപ്പിച്ചു എന്നാരോപിച്ച് കത്തോലിക്കാ സഭ  പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ബന്ധപ്പെട്ട പ്രദർശന വേദി താത്ക്കാലികമായി അടച്ചു. ‘ഇടം’ പ്രദർശനത്തിന്റെ വേദികളിലൊന്നായ ഗാർഡൻ കൺവെൻഷൻ സെന്ററിൽ പ്രദർശിപ്പിച്ച ചിത്രം, യേശുക്രിസ്തുവിന്റെ അന്ത്യതിരുവത്താഴത്തെ ആസ്പദമാക്കി ലിയോനാഡോ ഡാവിഞ്ചി വരച്ച വിഖ്യാത ചിത്രത്തെ വികലമായി ചിത്രീകരിക്കുന്നതാണെന്ന് ക്രൈസ്തവ സഭകൾ ആരോപിക്കുന്നു.

ടോം വട്ടക്കുഴി തയ്യാറാക്കിയ ഈ കലാസൃഷ്ടി ‘മൃദ്വംഗിയുടെ ദാരുണാന്ത്യം’ എന്ന കഥയുടെ നാടകാവിഷ്ക്കാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
“ചിത്രം വിശുദ്ധ കുർബാനയെയും അന്ത്യതിരുവത്താഴത്തെയും താരതമ്യം ചെയ്യുകയാണ്. യേശുക്രിസ്തുവിനെ തെറ്റായി ചിത്രീകരിച്ചിരിക്കുന്നു. 24 മണിക്കൂറിനുള്ളിൽ ഈ ചിത്രം നീക്കം ചെയ്യണം. അല്ലാത്തപക്ഷം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് നിങ്ങൾ ഉത്തരവാദികളായിരിക്കും,” കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ നേതാവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതേസമയം, ബന്ധപ്പെട്ട മത സംഘടനകളുമായും പ്രതിഷേധക്കാരുമായും ചർച്ച നടത്തിയ ശേഷം വേദി വീണ്ടും തുറക്കുമെന്ന് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. സി ഗോപന്റെ കഥയോടുള്ള പ്രതികരണമായാണ് കലാകാരൻ ഈ ചിത്രം സൃഷ്ടിച്ചതെന്നും ഇതിന്റെ വിശദാംശങ്ങൾ പ്രദർശന വിവരണത്തിൽ വ്യക്തമായി നൽകിയിട്ടുണ്ടെന്നും ക്യുറേറ്റർമാരായ ഐശ്വര്യ സുരേഷും കെ എം മധുസൂദനനും പ്രസ്താവനയിൽ പറഞ്ഞു.

ഫ്രഞ്ച് സൈന്യം വധശിക്ഷയ്ക്ക് വിധിച്ച ചാരവനിതയും നർത്തകിയുമായിരുന്ന മാതാ ഹാരിയുടെ മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളാണ് ചിത്രം പകർത്തിയിരിക്കുന്നത്. മാതാ ഹാരി ഒരു നർത്തകി കൂടി ആയിരുന്നതിനാലാണ് ചിത്രത്തിൽ നഗ്നത ഉൾപ്പെടുത്തിയതെന്നും അവർ വിശദീകരിച്ചു. കലാസൃഷ്ടി നീക്കം ചെയ്യേണ്ട സാഹചര്യമില്ലെന്നും അത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയുന്നതിനും സെൻസർഷിപ്പിനും തുല്യമാകുമെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി. എന്നാൽ, അന്ത്യതിരുവത്താഴത്തെ തെറ്റായി ചിത്രീകരിക്കുന്നത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കൽ പുളിക്കൽ പറഞ്ഞു. 2016-ൽ ‘ഭാഷാപോഷിണി’ മാസികയിൽ പ്രസിദ്ധീകരിച്ചപ്പോൾ പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ച ചിത്രമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

വിഷയം ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് ബോസ് കൃഷ്ണമാചാരി അറിയിച്ചു. ചിത്രം നീക്കം ചെയ്യാൻ താല്പര്യമില്ലെങ്കിലും മതപരമായ വികാരങ്ങളെ മാനിക്കുന്നുവെന്നും അദ്ദേഹം ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

പുതുവത്സര ആഘോഷങ്ങൾ നടക്കുന്നതിനാൽ വേദിക്ക് മതിയായ സുരക്ഷ നൽകാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചതിനാലാണ് ഏതാനും ദിവസത്തേക്ക് വേദി അടച്ചിടാൻ തീരുമാനിച്ചത്. തന്റെ ചിത്രം ക്രിസ്തുമതത്തിന് എതിരല്ലെന്നും മറിച്ച് ക്രിസ്തുമതം ഉയർത്തിപ്പിടിക്കുന്ന കാരുണ്യം, സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ചിത്രകാരൻ ടോം വട്ടക്കുഴി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...