ആംബുലൻസ് കിട്ടാതെ യുവാവ് പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം; റെയിൽവേയുടെ നിലപാട് തള്ളി പൊലീസ് റിപ്പോർട്ട്

Date:

തൃശൂർ : തൃശ്ശൂർ മുളങ്കുന്നത്തുകാവിൽ ആംബുലൻസ് കിട്ടാതെ യുവാവ് റെയിൽവെ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവത്തിൽ റെയിൽവേയുടെ നിലപാട് തള്ളി പോലീസ് അന്വേഷണ റിപ്പോർട്ട്. ആംബുലൻസ് എത്താൻ അരമണിക്കൂറോളം വൈകിയെന്നാണ് പൊലീസ് റിപ്പോർട്ട്. ഇൻ്റലിജിൻസ് എ ഡി ജി പി പി.വിജയന് നൽകിയ റിപ്പോർട്ടിലാണ് ആംബുലൻസ് വൈകിയതിനെത്തുടർന്ന് പ്ലാറ്റ്ഫോമിൽ കിടന്ന് ശ്രീജിത്ത് മരിക്കുകയായിരുന്നുവെന്ന വിവരം ശരിവെക്കുന്നത്.

ഷോർണൂർ പിന്നിട്ടതോടെ നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീജിത്തിനെ മുളങ്കുന്നത്തുകാവ് റെയിൽവെ സ്റ്റേഷനിൽ എത്തിച്ചശേഷം അരമണിക്കൂറോളം ആംബുലൻസ് കാത്ത് നിൽക്കേണ്ടി വന്നതിനാൽ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.

ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള റെയിൽവേയുടെ നിലപാടിനെ തള്ളുന്നതാണ് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. റെയിൽവെ എസ് പി ഷഹിൻ ഷാ നൽകിയ റിപ്പോർട്ടിലാണ് റെയിൽവെയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച കണ്ടെത്തിയത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്റലിജൻസ് എഡിജിപി പി വിജയന് കൈമാറി. ആംബുലൻസിന് വിവരം കൈമാറിയ സമയത്തെ പറ്റി പോലീസ് കൂടുതൽ അന്വേഷിക്കുന്നുണ്ട്.  ശ്രീജിത്തിനെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പരിശോധിച്ച ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. ഈ മാസം ആറാം തീയതിയാണ് ട്രെയിനിൽ കുഴഞ്ഞുവീണ ചാലക്കുടി സ്വദേശി ശ്രീജിത്ത്  പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണ...

മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിൽ ; വെള്ളിയാഴ്ച പ്രവാസി മലയാളി സംഗമം ഉദ്ഘാടനം ചെയ്യും

മനാമ : മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിലെത്തി. വ്യാഴാഴ്ച പുലർച്ചെ 12.40ന്...

ഹൃദയപൂർവ്വം! ആറുപേർക്ക് പുതുജീവനേകി അമൽ ബാബു ; തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എത്തിക്കുന്ന ഹൃദയം മലപ്പുറത്തുകാരന്

തിരുവനന്തപുരം: കേരളം വീണ്ടും അവയവ ദാനത്തിലൂടെ ജീവദാനത്തിനൊരുങ്ങുന്നു. മസ്തിഷ്ക്ക മരണം സംഭവിച്ച...