Friday, January 16, 2026

യുഎസ് തെരഞ്ഞെടുപ്പുകളിൽ സമൂല മാറ്റങ്ങൾക്ക് ഉത്തരവിട്ട് ട്രംപ് ;  നിയമപരമായ വെല്ലുവിളികൾ നേരിടേണ്ടിവന്നേക്കുമെന്ന അഭിപ്രായവും ഉയരുന്നു

Date:

വാഷിംങ്ടൺ : യുഎസ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വോട്ടർ രജിസ്ട്രേഷന് പൗരത്വത്തിൻ്റെ രേഖാമൂലമുള്ള തെളിവ് നിർബ്ബന്ധമാക്കുക, തെരഞ്ഞെടുപ്പ് ദിവസത്തിനുള്ളിൽ എല്ലാ ബാലറ്റുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ സമൂല മാറ്റങ്ങൾ കൊണ്ടുവരാനാണ് ട്രംപിൻ്റെ ശ്രമം.

“അടിസ്ഥാനപരവും ആവശ്യമായതുമായ തെരഞ്ഞെടുപ്പ് സംരക്ഷണങ്ങൾ നടപ്പിലാക്കുന്നതിൽ” യുഎസ് പരാജയപ്പെട്ടുവെന്ന് വാദിക്കുന്ന ഉത്തരവ് വോട്ടർ പട്ടിക പങ്കിടുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനും ഫെഡറൽ ഏജൻസികളുമായി സഹകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് പാലിക്കുന്നതിൽ പരാജയപ്പെടുന്ന സംസ്ഥാനങ്ങൾക്ക് ഫെഡറൽ ഫണ്ടിംഗിൽ വെട്ടിക്കുറയ്ക്കൽ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഉത്തരവ് നൽകുന്നതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു.

ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ യോഗ്യത നേടുന്നതിന് പാസ്‌പോർട്ട് പോലുള്ള പൗരത്വ തെളിവ് നിർബ്ബന്ധമാക്കുന്നതിനായി ഫെഡറൽ വോട്ടർ രജിസ്ട്രേഷൻ ഫോമിൽ ഭേദഗതി വരുത്തുന്നതു കൂടിയാണ് പുതിയ ഉത്തരവ്. കൂടാതെ, തെരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം ലഭിക്കുന്ന മെയിൽ-ഇൻ ബാലറ്റുകൾ, പോസ്റ്റ് ചെയ്ത തീയതി പരിഗണിക്കാതെ, സംസ്ഥാനങ്ങൾ സ്വീകരിക്കുന്നതിനെയും ഈ ഉത്തരവ് വിലക്കുന്നു.

പൗരത്വ ആവശ്യകതയെക്കുറിച്ച് പ്രതിപാദിക്കുന്ന ഉത്തരവ് സേഫ്ഗാർഡ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി (SAVE) ആക്ടിന്റെ ലക്ഷ്യങ്ങളെ ഊട്ടിഉറപ്പിക്കുന്നു. റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ ഈ ഉത്തരവിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് സമഗ്രതയിൽ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. “അമേരിക്കൻ പൗരന്മാർ മാത്രമെ അമേരിക്കൻ തെരഞ്ഞെടുപ്പുകളിൽ തീരുമാനമെടുക്കാവൂ എന്ന് ഉത്തരവ് ഉറപ്പാക്കുന്നു” എന്ന് ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്‌പെർഗർ അഭിപ്രായപ്പെട്ടു.

അതേസമയം, വോട്ടവകാശ സംഘടനകളും ഡെമോക്രാറ്റുകളും ഉത്തരവിനെ അപലപിച്ചു, വോട്ടർമാരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടാനുള്ള സാദ്ധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
2023 ലെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്, യോഗ്യരായ യുഎസ് പൗരന്മാരിൽ ഏകദേശം 9 ശതമാനം പേർക്ക്, അതായത് 21.3 ദശലക്ഷം ആളുകൾക്ക്, പൗരത്വത്തിന്  ലഭ്യമായ തെളിവുകൾ ഇല്ല എന്നാണ്. കൂടാതെ, നിലവിൽ, 18 സംസ്ഥാനങ്ങളും പ്യൂർട്ടോ റിക്കോയും തെരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം ലഭിക്കുന്ന തപാൽ ബാലറ്റുകൾ സ്വീകരിക്കാൻ നിർബ്ബന്ധിതരാകുന്നു. കാരണം, അവ ആ തീയതിയിലോ അതിനുമുമ്പോ പോസ്റ്റ്മാർക്ക് ചെയ്തതായതു കൊണ്ടുതന്നെ. ജനന സർട്ടിഫിക്കറ്റുകൾ നൽകിയതിനുശേഷം പേരുകൾ മാറിയ വിവാഹിതരായ സ്ത്രീകൾക്ക് ഉണ്ടാകാവുന്ന രജിസ്ട്രേഷൻ പ്രശ്നങ്ങളെക്കുറിച്ചും ആശങ്കകൾ പങ്കുവെക്കുന്നു.

കൊളറാഡോയിലെ ഡെമോക്രാറ്റിക് സ്റ്റേറ്റ് സെക്രട്ടറി ജെന ഗ്രിസ്‌വോൾഡ്, ട്രംപ് വോട്ടർമാരുടെ എണ്ണം അടിച്ചമർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഉത്തരവിനെ ഫെഡറൽ ഗവൺമെന്റിന്റെ “നിയമവിരുദ്ധമായ” ആയുധവൽക്കരണം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഭരണഘടന തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് മേൽ പ്രാഥമിക അധികാരം നൽകുകയും, തെരഞ്ഞെടുപ്പുകളുടെ “സമയം, സ്ഥലങ്ങൾ, രീതി” എന്നിവ നിർണ്ണയിക്കാൻ സംസ്ഥാനങ്ങൾക്ക് വ്യക്തമായി അധികാരം നൽകുകയും ചെയ്യുന്നതിനാൽ, വോട്ടിംഗ് നിയന്ത്രിക്കാനുള്ള അധികാരം കോൺഗ്രസിനാണെങ്കിലും, ഈ ഉത്തരവ് നിയമപരമായ വെല്ലുവിളികളെ നേരിടേണ്ടിവരുമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നടി ശാരദയ്ക്ക് മലയാളത്തിൻ്റെ ആദരം; ജെ.സി. ഡാനിയേൽ പുരസ്‌കാരം ജനുവരി 25 ന് തിരുവനന്തപുരത്ത് സമ്മാനിക്കും

തിരുവനന്തപുരം : മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024 - ലെ...

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി; വാദം അടച്ചിട്ട കോടതി മുറിയിൽ, വിധി നാളെ

പത്തനംതിട്ട : ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസ് : ദ്വാരപാലക ശിൽപ്പം, കട്ടിളപാളി എന്നിവയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നിർണ്ണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ...