Tuesday, March 31, 2026

നിതീഷ് കുമാർ പത്താം തവണയും ബിഹാർ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചടങ്ങിൽ മോദിയും അമത് ഷായും ജെപി നന്ദയും

Date:

(Photo Courtesy : X)

പട്ന : ബിഹാർ മുഖ്യമന്ത്രിയായി ജനതാദൾ (യുണൈറ്റഡ്) അദ്ധ്യക്ഷൻ നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായി പത്താം തവണയാണ് 74 കാരനായ ഇദ്ദേഹം ബീഹാറിൻ്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്താണ്  സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരും എൻഡിഎയിലെ മറ്റ് ഉന്നത നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

2005, 2010, 2015 വർഷങ്ങളിൽ നിതീഷിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ആതിഥേയത്വം വഹിച്ച ഗാന്ധി മൈതാനം, 1974-ൽ ജയപ്രകാശ് നാരായണന്റെ ‘സമഗ്ര വിപ്ലവം’ എന്ന ഐതിഹാസിക ആഹ്വാനത്തിന്റെ പേരിലും ഓർമ്മിക്കപ്പെടുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻ‌ഡി‌എ) ഉന്നത നേതാക്കൾ ഈ അവസരത്തിൽ ഒത്തുകൂടിയതോടെ വേദി വീണ്ടും ശ്രദ്ധാകേന്ദ്രമായി.

ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എന്നിവരുൾപ്പെടെ നിരവധി എൻ‌ഡി‌എ മുഖ്യമന്ത്രിമാർ ചടങ്ങിൽ പങ്കെടുത്തു. ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽജെപി (ആർവി) മേധാവി ചിരാഗ് പാസ്വാൻ ഉൾപ്പെടെയുള്ള നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. ഇത് സമ്മേളനത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വർദ്ധിപ്പിച്ചു.

മുഖ്യമന്ത്രിയ്ക്കൊപ്പം 20-ൽ അധികം മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ഇതിൽ 14 പേർ ബിജെപിയിൽ നിന്നുള്ളവരും എട്ട് പേർ ജെഡി(യു)വിൽ നിന്നുള്ളവരുമാണ്. കഴിഞ്ഞ തവണത്തെ നിതീഷ് കുമാർ മന്ത്രിസഭയിൽ നിന്ന് ഇത്തവണ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണറിയുന്നത്. മംഗൾ പാണ്ഡെ, നിതിൻ നവീൻ, സുരേന്ദ്ര മേത്ത എന്നിവർ മാത്രമാണ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന പരിചിത മുഖങ്ങൾ. ബിഹാർ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ജയ്സ്വാളും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയിൽ നിന്ന് ശ്രേയസി സിംഗ്, രമ നിഷാദ് എന്നീ രണ്ട് വനിതാ മന്ത്രിമാരും പുതിയ മന്ത്രിസഭയിൽ ഉണ്ടാകും.

കഴിഞ്ഞ തവണ ഉപമുഖ്യമന്ത്രിമാരായിരുന്ന ബിജെപിയുടെ സമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവർ തങ്ങളുടെ റോളുകൾ നിലനിർത്തും.
ജെഡിയുവിൽ നിന്ന് എട്ട് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. എൽജെപിആർ, എച്ച്എഎം, ആർഎൽഎം എന്നിവയ്ക്ക് മന്ത്രിസഭയിൽ ഓരോ പ്രതിനിധി ഉണ്ടാകും. രാംകൃപാൽ യാദവും മന്ത്രിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോർമുസിൽ ഇറാൻ്റെ ടോൾ; യുഎസ്-ഇസ്രായേലി കപ്പലുകൾക്ക് വിലക്ക് 

ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണം...

ബിഹാർ ശീതള ക്ഷേത്രത്തിൽ  തിക്കിലും തിരക്കിലുംപെട്ട് 8 മരണം; നിരവധി പേർക്ക് പരിക്ക്

നളന്ദ : ബിഹാറിലെ നളന്ദ ജില്ലയിലെ ശീതള ക്ഷേത്രത്തിൽ ചൈത്ര മാസത്തിലെ അവസാനത്തെ...

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; ഒരു വർഗീയതയുമായും ഇടതുമുന്നണിക്ക് സന്ധിയില്ല’ : മുഖ്യമന്ത്രി

തിരുവനന്തപുരം : നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന്...

എഫ്‍സിആർഎ ഭേദഗതിയിൽ ആശകയറിയിച്ച്പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി; നടപടിയിൽ നിന്ന്പിന്തിരിയണമെന്ന് ആവശ്യം

തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ...