കൊച്ചി : ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലം പൊടിപാറും മത്സരം കാഴ്ചവെയ്ക്കും. കാൽനൂറ്റാണ്ടായി പറവൂരിലെ എംഎൽഎയായ വി ഡി സതീശൻ്റെ വിജയത്തുടർച്ചക്ക് തടയിടുമെന്ന ഉറച്ച തീരുമാനത്തിലാണ് ഇടതുമുന്നണി. സിപിഐ നേതാവും നിലവിൽ കൈപ്പമംഗലം എംഎൽഎയുമായ ടൈസൺ മാസ്റ്ററെ പറവൂരിൽ പോരിനിറക്കാനാണ് എൽഡിഎഫ് തീരുമാനം. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ടൈസൺ മാസ്റ്ററെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായത്.
വിസി സതീശനെതിരെ ശക്തനായ എതിരാളിയെ തന്നെ കളത്തിലിറക്കി ഇത്തവണ പറവൂർ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. രണ്ടുതവണ കൈപ്പമംഗലം എംഎൽഎ ആയി അവിടുത്തുകാർക്കിടയിൽ പ്രിയങ്കരനായി മാറിയ ടൈസൺ മാസ്റ്റർക്ക് പറവൂരിലും ജനഹൃദയത്തിലേക്ക് കടന്നുകയറാൻ കഴിയുമെന്നാണ് സിപിഐ കണക്കുകൂട്ടുന്നത്.
2001- ൽ ആദ്യമായി പറവൂരിൽ നിന്ന് ജയിച്ച സതീശൻ, തുടർച്ചയായ ആറാം ജയം ലക്ഷ്യമിട്ടാണ് ഇക്കുറി മത്സരത്തിന്നിറങ്ങുന്നത്. സി പി ഐയിലെ എം ടി നിക്സണെയാണ് 2021- ൽ സതീശൻ പരാജയപ്പെടുത്തിയത്. 21301 വോട്ടുകൾക്കായിരുന്നു വിജയം.
