Saturday, January 31, 2026

ജിഎസ്ടി നിരക്ക് പരിഷ്ക്കരണം : ‘സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്തണം’ ;  കേന്ദ്രത്തോട് മുഖ്യമന്ത്രി

Date:

തിരുവനന്തപുരം : കേന്ദ്ര സർക്കാരിൻ്റെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് ഘടന പരിഷ്ക്കരണത്തിൽ വരുമാന നഷ്ടം നേരിടേണ്ടിവരുന്ന സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വരുമാന നഷ്ടം വിലയിരുത്തി, നിർദ്ദിഷ്ട ജിഎസ്ടി പരിഷ്കാരങ്ങളുടെ ഭാഗമായി നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോടും പ്രധാനമന്ത്രിയോടും അഭ്യർത്ഥിച്ചു. സംസ്ഥാനത്തിന്റെ ആശങ്കകൾ ഉയർത്തിക്കാട്ടി മോദിക്ക് ഇതിനകം കത്തെഴുതിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംവദിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ജിഎസ്ടി വരുമാനത്തിന്റെ 50:50 വിഭജനം സംസ്ഥാന സർക്കാരുകൾക്ക് വരുമാന നഷ്ടമുണ്ടാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി നിരക്ക് ഘടന പുന:പരിശോധിക്കുമെന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനം ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയിൽ ചർച്ചകൾ ഇതിനകം തന്നെ നടന്നുവരികയാണെന്നും ചൂണ്ടിക്കാട്ടി. ജിഎസ്ടി കൗൺസിൽ യോഗം ഉടൻ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, അവശ്യവസ്തുക്കളുടെ നികുതി കുറച്ചുകൊണ്ട് സാധാരണക്കാരുടെ ഭാരം ലഘൂകരിക്കുന്ന ഏതൊരു നടപടിയെയും അദ്ദേഹം സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കി.

“സംസ്ഥാനങ്ങൾക്കുള്ള വരുമാനനഷ്ടം ദരിദ്രർക്കും ദുർബലർക്കും വേണ്ടിയുള്ള ക്ഷേമ സംരംഭങ്ങളെ തടസ്സപ്പെടുത്തും. അതിനാൽ, സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകണം.” പിണറായി വിജയൻ പറഞ്ഞു.

പ്രധാന സാമൂഹിക-സാമ്പത്തിക മേഖലകളിലെ ചെലവ് ബാദ്ധ്യതകളുമായി താരതമ്യപ്പെടുത്തുമ്പോൾ സംസ്ഥാനങ്ങളുടെ വരുമാനം സമാഹരിക്കാനുള്ള ശേഷി ഇതിനകം പരിമിതമാണെന്നും തുറന്ന വിപണി വായ്പകൾക്കുള്ള നിയന്ത്രണങ്ങൾ വിഭവ സമാഹരണത്തെ കൂടുതൽ നിയന്ത്രിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഈ സാഹചര്യങ്ങളിൽ, ജിഎസ്ടി നിരക്ക് പരിഷ്ക്കരണം മൂലമുണ്ടാകുന്ന പെട്ടെന്നുള്ള വരുമാന നഷ്ടം സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ ദുർബലപ്പെടുത്തും. നഷ്ടം വിലയിരുത്തുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണം. അതിനായി ജിഎസ്ടി നിരക്ക് പരിഷ്ക്കരിക്കുമ്പോൾ സംസ്ഥാനത്തിന്റെ വരുമാന നഷ്ടം വിലയിരുത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണം.” – മുഖ്യമന്ത്രി നിർദ്ദേശം പങ്കുവെച്ചു. 

നിലവിലുള്ള നഷ്ടങ്ങൾക്ക് പുറമേ നികുതി വരുമാനത്തിൽ 8,000-9,000 കോടി രൂപയുടെ അധിക കുറവും കേരളത്തിന് നേരിടേണ്ടിവരുമെന്ന് ധനമന്ത്രി ബാലഗോപാൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലൈഫ് ഭവന പദ്ധതി, സർക്കാരിന്റെ സൗജന്യ ഇൻഷുറൻസ് പദ്ധതി എന്നിവയുൾപ്പെടെ നിരവധി സാമൂഹിക ക്ഷേമ നടപടികളെ ഇത്തരമൊരു കുറവ് പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; ആവശ്യം അംഗീകരിച്ചതായി റിപ്പോർട്ട്

മുംബൈ : അജിത് പവാറിന്റെ മരണത്തെത്തുടർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഭാര്യ സുനേത്ര...

മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ വീണ്ടും കോൺഗ്രസ് വൈസ് പ്രസിഡൻ്റ്

തൃശൂർ : മറ്റത്തൂരിൽ വീണ്ടും കോൺഗ്രസ് വൈസ് പ്രസിഡന്റ്. ബിജെപി പിന്തുണയോടെയാണ്...

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ആത്മഹത്യ ചെയ്തു ; സംഭവം ആദായ നികുതി റെയ്ഡിനിടെ

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും തൃശ്ശൂർ സ്വദേശിയുമായയ ചിരിയങ്കണ്ടത്ത്...

മലപ്പുറം ജില്ലയിലെ ഏക ടോള്‍പ്ലാസയിൽ പിരിവ് തുടങ്ങി; പ്രതിഷേധവും

മലപ്പുറം :  മലപ്പുറം  ജില്ലയിലെ ഏക ടോള്‍പ്ലാസ ട്രയല്‍ റണ്ണിനു ശേഷം...