ബംഗളൂരൂ : കര്‍ണാടകയിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ അശ്ലീല വീഡിയോ പുറത്ത്. പോലീസ് ആസ്ഥാനത്തെ ചേംബറിൽ നിരവധി യുവതികളെ കെട്ടിപ്പിടിച്ചും ചുംബിച്ചും ശൃംഗരിച്ചുമുള്ള സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് . നിലവില്‍ സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റിന്‍റെ ചുമതല വഹിക്കുന്ന ഡിജിപി ആര്‍. രാമചന്ദ്ര റാവുവാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. ഓഫീസ് സമയത്ത് യൂണിഫോമിലുള്ള രാമചന്ദ്ര റാവുവിന്‍റെ ചേംബറിൽ പലപ്പോഴായി എത്തിയ യുവതികളും ഡിജിപിയും തമ്മിലുള്ള അശ്ലീല ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഓഫീസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിതെന്നാണ് വിവരം.
ഡിജിപി ഓഫീസിനുള്ളിൽ രഹസ്യമായി പകർത്തിയ ദൃശ്യങ്ങളിൽ വ്യത്യസ്ത വേഷങ്ങളിൽ സ്ത്രീകൾ ഓഫീസിൽ എത്തുന്നതും ഔദ്യോഗിക ജോലികൾ നടക്കുമ്പോൾ റാവു അവരുമായി അടുത്തിടപഴകുന്നതും ദൃശ്യങ്ങളിലുണ്ട്വിവിവിധ ദൃശ്യങ്ങള്‍ സമന്വയിപ്പിച്ചുള്ള 47 സെക്കന്‍ഡ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

വീഡിയോ വൈറലായതോടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വീഡിയോ വ്യാജമാണെന്നാണ് രാമചന്ദ്ര റാവുവിന്‍റെ വാദം. തന്‍റെ ചിത്രങ്ങളടക്കമുള്ള വീഡിയോ കണ്ട് ഞാൻ ഞെട്ടിപ്പോയിയെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നല്‍കുമെന്നും രാമചന്ദ്ര റാവു പറഞ്ഞു. അതേ സമയം, സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് ഡിജിപിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സിദ്ധരാമയ്യ പറഞ്ഞു.
രാമചന്ദ്ര റാവുവിന്‍റെ വളര്‍ത്ത് മകളും നടിയുമായ രന്യ റാവുവിനെ 2025 ല്‍ സ്വര്‍ണ കടത്തുകേസില്‍ റവന്യു ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തിലെ പരിശോധന മറികടക്കാന്‍ സഹായിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ രാമചന്ദ്രറാവുവിനെ നിര്‍ബന്ധിത അവധിയിൽ അയച്ചിരുന്നു. അടുത്തിടെ സര്‍വ്വീസില്‍ തിരിച്ചെത്തിയ റാവു വരുന്ന മേയില്‍ വിരമിക്കാനിരിക്കെയാണ് ഓഫീസനകത്തെ കാമലീലകളിൽ വിവാദ നായകനാകുന്നത്.
