ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ അടക്കം 1458 സർക്കാർ ജീവനക്കാരാണ് സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയത്. ധനവകുപ്പ്‌ നിർദ്ദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ അതിഭീകര തട്ടിപ്പ്‌ പുറത്തു വന്നത്‌. കോളേജ്‌ അസിസ്‌റ്റന്‍റ് പ്രൊഫസർമാരും  ഹയർ സെക്കണ്ടറി സ്ക്കൂൾ അദ്ധ്യാപകരുമടക്കം വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്‍റെ നിർദ്ദേശം. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദ്ദേശിച്ചു.

രണ്ട്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലും മറ്റൊരാൾ  പാലക്കാട്‌ ജില്ലയിലെ സർക്കാർ കോളേജിൽ ജോലി ചെയ്തു കൊണ്ടാണ് ക്ഷേമ പെൻഷൻ കൈപ്പറ്റിയിരുന്നത്. ഹയർ സെക്കണ്ടറി അദ്ധ്യാപകരിൽ അനധികൃതമായി ക്ഷേമ പെൻഷൻ വാങ്ങിക്കൂട്ടുന്ന മൂന്നു പേരാണുള്ളത്. ആരോഗ്യ വകുപ്പിലാണ്‌ എണ്ണത്തിൽ ക്ഷേമ പെൻഷനിൽ കൈയ്യിട്ടു വാരുന്നവരിൽ കൂടുതലും, 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ് തട്ടിപ്പിൽ രണ്ടാം സ്ഥാനത്ത്‌ – 224 പേർ. മെഡിക്കൽ എജ്യുക്കേഷൻ വകുപ്പിൽ 124 പേർ, ആയൂർവേദ വകുപ്പിൽ (ഇന്ത്യൻ സിസ്‌റ്റം ഓഫ്‌ മെഡിസിൻ) 114 പേർ മൃഗസംരണക്ഷ വകുപ്പിൽ 74 പേർ, പൊതു മരാമത്ത്‌ വകുപ്പിൽ 47 പേർ ഇങ്ങനെ പോകുന്നു ക്ഷേമ പെൻഷൻ വാങ്ങി കൂട്ടുന്ന സർക്കാർ ജീവനക്കാരുടെ നിര. തീർന്നില്ല, ഇനിയുമുണ്ട് കേൾക്കാൾ കൗതുകം തോന്നുന്ന വാർത്തയിൽ ഇടം പിടിച്ച കേമന്മാർ. അത് എളുപ്പത്തിൽ ഇങ്ങനെ രേഖപ്പെടുത്താം –

സാങ്കേതിക വിദ്യാഭ്യാസ വകുപ്- 46, ഹോമിയോപ്പതി വകുപ്പ് – 41,  കൃഷി, റവന്യു വകുപ്പുകൾ – 35, ജുഡീഷ്യറി ആൻഡ്‌ സോഷ്യൽ ജസ്‌റ്റീസ്‌ വകുപ്പ് – 34, ഇൻഷ്വറൻസ്‌ മെഡിക്കൽ സർവ്വീസ്‌  വകുപ്പ് – 31, കോളേജിയറ്റ്‌ എഡ്യുക്കേഷൻ വകുപ്പ് – 27, ഹോമിയോപ്പതി- 25, വിൽപന നികുതി 14, പട്ടികജാതി ക്ഷേമം – 13, ഗ്രാമ വികസനം, പൊലീസ്‌, പിഎസ്‌സി, ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ 10 വീതം, സഹകരണം – 8,  ലജിസ്ലേച്ചർ സെക്രട്ടറിയറ്റ്‌, തൊഴിൽ പരിശീലനം, പൊതുഭരണം, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഏഴു വീതം, വനം വന്യജീവി ഒമ്പത്‌, സോയിൽ സർവ്വെ, ഫിഷറീസ്‌ ആറു വീതം, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവാസായവും വാണിജ്യവും, ഫയർഫോഴ്‌സ്‌, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ്‌ ജനറൽ ഓഫീസ്‌ നാലു വീതം, സാമൂഹിക ക്ഷേമം, രജിസ്‌ട്രേഷൻ, മ്യുസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്‌സൈസ്‌, ആർക്കിയോളജി  മൂന്നു വീതം, തൊഴിൽ, ലീഗൽ മെട്രോളജി, മെഡിക്കൽ എക്‌സാമിനേഷൻ ലബോട്ടറി, എക്‌ണോമിക്‌സ്‌ ആൻഡ്‌ സ്‌റ്റാറ്റിറ്റിക്‌സ്‌, ലാ കോളേജുകൾ രണ്ടു വീതം, എൻസിസി, ലോട്ടറീസ്‌, ജയിൽ, തൊഴിൽ കോടതി, ഹാർബർ എൻജിനിയറിങ്‌, ഇലക്‌ട്രിക്കൽ ഇൻസ്‌പക്‌ട്രേറ്റ്‌, ഡ്രഗ്‌സ്‌ കൺട്രോൾ, വിന്നോക്ക വിഭാഗ വികസനം, കയർ വകിസനം ഒന്നു വീതം.

വിവിധ തലങ്ങളിലുള്ള പരിശോധനകൾ വരും ദിവസങ്ങളിലും തുടരാനാണ്‌ ധന വകുപ്പ്‌ തീരുമാനം. ആ കണക്കുകൂടി പുറത്തു വരുമ്പോൾ അറിഞ്ഞു കൊണ്ട് തട്ടിപ്പ് നടത്തി, ക്ഷേമ പെൻഷൻ കൈപറ്റിയവരുടെ എണ്ണം ഇനിയും കൂടും. അനർഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും, അർഹരായവർക്ക്‌ മുഴുവൻ കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികൾ തുടരുമെന്ന്‌ ധന വകുപ്പ്‌ വൃത്തങ്ങൾ വ്യക്തമാക്കുമ്പോഴും തട്ടിപ്പ് നടത്തിയവരിൽ നിന്ന് കൈപ്പറ്റിയ പണം പലിശ സഹിതം പിടിച്ചെടുക്കുമെന്നല്ലാതെ മറ്റ്
എന്ത് നടപടിയാണ് എടുക്കുക എന്നത് അവ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യൻ വനിതാ ക്രിക്കറ്റിന് പുതിയ മാനം ; കന്നി വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി  ഇന്ത്യ

മുംബൈ : ഇന്ത്യൻ വനിതാ ക്രിക്കറ്റിന് കൈവന്നത് പുതിയ മാനം. ഐസിസി...

വാഷിംഗ്ടണ്‍ സുന്ദര്‍ രക്ഷകനായി ; ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വൻ്റി20യില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

(Photo Courtesy : BCCI/X) ഹോബാർട്ട് : ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വൻ്റി20 യിൽ  ഇന്ത്യക്ക്  അഞ്ച് വിക്കറ്റ്...