(Photo Courtesy : Reuters)
വാഷിങ്ടൺ : റഷ്യയുമായി വ്യാപാരം തുടർന്നാൽ കനത്ത ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് ബ്രസീൽ, ചൈന, ഇന്ത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉക്രെയ്‌നിന് പുതിയ ആയുധങ്ങൾ പ്രഖ്യാപിക്കുകയും റഷ്യയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് കടുത്ത തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെ, ബുധനാഴ്ച യുഎസ് സെനറ്റർമാരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
“നിങ്ങൾ ചൈനയുടെ പ്രസിഡന്റോ, ഇന്ത്യയുടെ പ്രധാനമന്ത്രിയോ, ബ്രസീൽ പ്രസിഡന്റോ ആണെങ്കിൽ, റഷ്യയുമായി വ്യാപാരം തുടരുകയും അവരുടെ എണ്ണയും വാതകവും വാങ്ങുകയും ചെയ്താൽ, മോസ്കോയിലെ മനുഷ്യൻ സമാധാന ചർച്ചകളെ ഗൗരവമായി എടുത്തില്ലെങ്കിൽ, ഞാൻ 100 ശതമാനം ദ്വിതീയ ഉപരോധങ്ങൾ ഏർപ്പെടുത്തും.” റൂട്ട് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
“ഈ മൂന്ന് രാജ്യങ്ങളോടും, പ്രത്യേകിച്ച് നിങ്ങൾ ഇപ്പോൾ ചൈനയിലോ ഇന്ത്യയിലോ താമസിക്കുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ ബ്രസീലിന്റെ പ്രസിഡന്റാണെങ്കിൽ, നിങ്ങൾ ഇത് പരിശോധിക്കാൻ ആഗ്രഹിച്ചേക്കാം. കാരണം ഇത് നിങ്ങളെ വളരെയധികം ബാധിച്ചേക്കാം.” നാറ്റോ സെക്രട്ടറി പറഞ്ഞു. സമാധാന ചർച്ചകളിൽ ഗൗരവമായി പങ്കുചേരാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പ്രേരിപ്പിക്കുന്നതിന് ഈ രാജ്യങ്ങളിലെ നേതാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
“അപ്പോൾ ദയവായി വ്‌ളാഡിമിർ പുടിനെ വിളിച്ച് സമാധാന ചർച്ചകൾ ഗൗരവമായി എടുക്കണമെന്ന് പറയൂ, അല്ലാത്തപക്ഷം ഇത് ബ്രസീലിനും ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ വലിയ തോതിൽ തിരിച്ചടിയാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഉക്രെയ്‌നിനെതിരെ മോസ്കോ നടത്തുന്ന പ്രചാരണം മൂലം റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ യുഎസിൽ നിന്നും നാറ്റോയിൽ നിന്നും സമ്മർദ്ദം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് റുട്ടെയുടെ മുന്നറിയിപ്പ്.
റഷ്യയിൽ നിന്ന ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളിൽ
ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് നിലവിൽ ചൈന, ഇന്ത്യ, തുർക്കി എന്നിവയാണെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് ട്രംപിൻ്റെ ഉപരോധഭീഷണി ഇന്ത്യയ്ക്ക് നേരിടേണ്ടി വരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കുമെന്നാണ് സൂചന. ആഗോള വില അസ്ഥിരമായിരിക്കുന്ന സാഹചര്യത്തിൽ നാറ്റോയുടെ നീക്കം ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തുകയും ചെലവ് വർദ്ധിപ്പിക്കുകയും ചെയ്തേക്കും.