കൊല്ലം : ഷാര്‍ജയിൽ മരണപ്പെട്ട കൊല്ലം കോയിവിള സ്വദേശിനി അതുല്യ ഭര്‍ത്താവ് സതീഷില്‍ നിന്നും കൊടിയ പീഡനമാണ് ഏറ്റുവാങ്ങിയിരുന്നതെന്ന് തെളിയുന്നു. സഹോദരിക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് ഭർത്താവിൻ്റെ കൊടിയക്രൂരതയിൽ ഭയന്ന് ജീവിക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്നത്. സതീഷിന്റെ ക്രൂര പീഡനങ്ങള്‍ അച്ഛനും അമ്മയും സഹപാഠികളായ സുഹൃത്തുക്കളും പറഞ്ഞത് പൂര്‍ണ്ണമായും ശരിവെയ്ക്കുന്നതാണ് അതുല്യ സഹോദരിക്ക് അയച്ച ശബ്ദസന്ദേശവും.
ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ പ്ലേറ്റ് കൊണ്ട് തലക്കടിച്ചതായും അടിയില്‍ പ്ലേറ്റ് പൊട്ടി തകര്‍ന്നതായും അതുല്യ ശബ്ദ സന്ദേശത്തിൽ വെളിപ്പെടുത്തുന്നുണ്ട്. മടുത്തുവെന്നും ഒരു ശകലം പിടിച്ചുനില്‍ക്കാന്‍ ആകില്ലന്നും അതുല്യ പറയുന്നു. സതീഷ് അടിച്ചു കൊല്ലുമെന്നും അവിടെ നിന്നും മാറി നിൽക്കാന്‍ അമ്മ പറഞ്ഞതായും ഓഡിയോ ക്ലിപ്പിലുണ്ട്. ജോലിക്ക് പോയാല്‍ ആ വാശിയില്‍ സതീഷ് തന്റെ വിസ ക്യാന്‍സല്‍ ചെയ്യുമോ എന്നും അതുല്യ
