Monday, May 4, 2026

‘കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല’; നിലപാട് ആവർത്തിച്ച് സംസ്ഥാന സർക്കാർ

Date:

തിരുവനന്തപുരം : പുതിയ സെൻസസ് നടപടികൾ ആരംഭിക്കാനിരിക്കെ, കേരളത്തിൽ ദേശീയ ജനസംഖ്യ രജിസ്റ്റർ (NPR) ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് കർശനമായ നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ ഉത്തരവ് സർക്കാർ വെള്ളിയാഴ്ച പുറപ്പെടുവിച്ചു. അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന സെൻസസ് നടപടികൾക്കൊപ്പം എൻപിആർ വിവരശേഖരണം നടത്തില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് (CMO) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് ബുധനാഴ്ച പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം, 2019 ഡിസംബർ 20 മുതൽ സംസ്ഥാനത്ത് എൻപിആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. 2019-ൽ തന്നെ എൻപിആർ നടപടികൾ നിർത്തിവെയ്ക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നുവെങ്കിലും കോവിഡ് കാലത്തെ സെൻസസ് മാറ്റിവെക്കൽ കാരണം ഇത് പിന്നീട് ചർച്ചയായിരുന്നില്ല.

എന്നാൽ, രാജ്യത്ത് സെൻസസ് നടപടികൾ പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്ന സാഹചര്യത്തിൽ എൻപിആർ കൂടി ഇതിനൊപ്പം ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾ ഉയർന്നതോടെയാണ് നിലപാട് വ്യക്തമാക്കി പുതിയ ഉത്തരവിറക്കാൻ സർക്കാർ തീരുമാനിച്ചത്.

എൻപിആർ നടപ്പിലാക്കില്ലെന്നത് എൽഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപിത നിലപാടാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ (CAA) രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയ നിയമസഭ കേരളത്തിന്റേതാണ്.

സിഎഎയുടെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്തതും കേരളമാണ്. എൻപിആർ എന്നത് പൗരത്വ രജിസ്റ്ററിലേക്കുള്ള (NRC) ആദ്യ പടിയാണെന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് ഈ നീക്കത്തെ സർക്കാർ ശക്തമായി എതിർക്കുന്നത്.

ഫെബ്രുവരി അഞ്ചിന് പുറത്തിറങ്ങിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് എൻപിആർ നടപടികൾ നിർത്തിവെച്ച മുൻ ഉത്തരവ് സർക്കാർ പുനഃസ്ഥാപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെൻസസ് 2027-ന്റെ ഭാഗമായി ഹൗസ് ലിസ്റ്റിംഗ് ചോദ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് കേരളത്തിൻ്റെ ഈ സുപ്രധാന നീക്കം.
വരാനിരിക്കുന്ന സെൻസസ് പ്രവർത്തനങ്ങളിൽ നിന്ന് എൻപിആർ പൂർണ്ണമായും ഒഴിവാക്കണമെന്നും അതിനായുള്ള ഉദ്യോഗസ്ഥരെ വിട്ടുനൽകില്ലെന്നുമാണ് കേരളത്തിൻ്റെ നിലപാട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സെൻസസും എൻപിആറും സാധാരണ ഭരണപരമായ നടപടികളാണെന്ന് പാർലമെന്റിൽ വ്യക്തമാക്കിയെങ്കിലും, ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളം ആര് ഭരിക്കും , ഇടയോ വലതോ? വോട്ടെണ്ണൽ 8 മണി മുതൽ; ആകാംക്ഷയുടെ മുനയിൽ സംസ്ഥാനം

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസക്കാലം നീണ്ട...

ഇരട്ടപ്രഹരം! ; ഇന്ധന വില ലിറ്ററിന് 4-5 രൂപ വരെയും ഗാർഹിക എൽപിജി വില സിലിണ്ടറിന് 40-50 രൂപ വരെയും കൂടുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചതിന് പിന്നാലെ...

പാചകവാതക വില വർദ്ധനവിൽ കടുത്ത പ്രതിഷേധം; ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

കൊച്ചി : വാണിജ്യ സിലിണ്ടർ വിലവർദ്ധനയിൽ പ്രതിഷേധിച്ച്  സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ...