[Photo Courtesy : X]
ന്യൂഡൽഹി : കുപ്രസിദ്ധമായ എപ്സ്റ്റീൻ ഫയൽസുമായി ബന്ധപ്പെടുത്തി തനിയ്ക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെ താൻ കണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. എപ്സ്റ്റീനുമായുള്ള തന്റെ ഇടപെടലുകൾക്ക് അന്തരിച്ച അമേരിക്കൻ ധനകാര്യ വിദഗ്ദ്ധനെതിരെയുള്ള കുറ്റങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് പുരി വ്യക്തമാക്കി.
ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീൻ പുരിയുടെ ക്രിമിനൽ പ്രവർത്തനങ്ങൾ, പൊതു വ്യക്തികൾ, രാഷ്ട്രീയക്കാർ, സെലിബ്രിറ്റികൾ എന്നിവരുടെ സാമൂഹിക വലയം എന്നിവ വിശദീകരിക്കുന്ന എപ്സ്റ്റീൻ ഫയലുകളിൽ ഹർദീപ് പുരിയുടെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വിശദീകരണം.
“ഐപിഐയിലെ എന്റെ ബോസിന് എപ്സ്റ്റീനെ അറിയാമായിരുന്നു. ഞാൻ അദ്ദേഹത്തെ മൂന്നോ, നാലോ തവണ മാത്രമെ കണ്ടിട്ടുള്ളൂ. ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. അല്ലാതെ ഞങ്ങളുടെ ഇടപെടലുകൾക്ക് രാഹുൽ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുമായി ഒരു ബന്ധവുമില്ല.” ഹർദീപ് പുരി പറഞ്ഞു.
“എപ്സ്റ്റീന്റെ പ്രവർത്തനങ്ങളിൽ എനിക്ക് താൽപ്പര്യമില്ലായിരുന്നു. അദ്ദേഹത്ത സംബന്ധിച്ചിടത്തോളം ഞാൻ ‘ശരിയായ വ്യക്തി’ ആയിരുന്നില്ല. എപ്സ്റ്റീൻ എന്നെ രണ്ട് മുഖമുള്ള ആളാണെന്ന് വിളിച്ചു. രാഹുൽ ഇ-മെയിലുകൾ വായിക്കണം.” – ഹർദീപ് പുരി കൂട്ടിച്ചേർത്തു.
ഹർദീപ് പുരിക്ക് പുറമെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ബിൽ ക്ലിന്റൺ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ഉന്നത വ്യക്തികളുടെ പേരുകൾ എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്.
