കൊച്ചി : നഴ്‌സ്മാരുടെ സമരത്തെ തുടർന്ന് ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്നും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും ആശുപത്രിയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി. എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ട് കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിർദ്ദേശം. പോലീസിനും തൊഴില്‍വകുപ്പിനുമാണ് കോടതി നിർദ്ദേശം നല്‍കിയത്.
അതേസമയം, നഴ്‌സുമാരുടെ സമരം മൂലം പ്രതിസന്ധിയിലായ സ്വകാര്യ ആശുപത്രികളിൽ നിന്ന് രോഗികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ കലക്ടറുടെ അനുമതി തേടി. കോഴിക്കോട്ടെ നാല്‍പതിലേറെ ആശുപത്രികളുടെ പ്രവര്‍ത്തനമാണ് സമരത്തെ തുടർന്ന് പ്രതിസന്ധിയിലായത്.
അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ യുഎൻഎയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎൻഎ ദേശീയ അദ്ധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു.
