ബെയ്ജിങ് : “വേണ്ട, വിരട്ടൊലൊന്നും. അതെല്ലാം കോളനിക്കാലത്തെ പഴയ സമ്പ്രദായങ്ങൾ ” – റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്‌ക്കെതിരെ ഭിഷണി മുഴക്കിയും ഇരട്ടിത്തീരുവ ഈടാക്കിയുമുള്ള യു എസ് പ്രസിഡൻ്റ് ട്രംപിൻ്റെ നടപടികളിൽ ഉപദേശവുമായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ. ഇന്ത്യയും ചൈനയും കരുത്തുറ്റ സമ്പദ്‌വ്യവസ്ഥകളാണെന്നും കോളനിക്കാലത്തെ സമ്മർദ തന്ത്രങ്ങളുമായി അവരെ വിരട്ടേണ്ടെന്നുമാണ് പുട്ടിൻ ട്രംപിനോടായി കനത്ത ഭാഷയിൽ പറഞ്ഞത്.
“കോളനിക്കാലം കഴിഞ്ഞു. ശിക്ഷിച്ചു കളയും എന്നൊക്കെ പറയുമ്പോൾ ആരോടാണു പറയുന്നതെന്ന് ആലോചിക്കണം. കൊളോണിയൽ കാലത്തിലൂടെ കടന്നുപോയ രാജ്യങ്ങളാകും അവർ. പ്രതികരിക്കാൻ കരുത്താർജിച്ചവരാണ്. സമ്മർദതന്ത്രവുമായി വിരട്ടുന്നതെല്ലാം കോളനിക്കാലത്തെ പഴയ സമ്പ്രദായങ്ങൾ”- ബെയ്ജിങ്ങിൽ ബുധനാഴ്ച വിക്ടറി പരേഡിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പുട്ടിൻ്റെ ഉപദേശം.