Tuesday, March 31, 2026

അഫ്ഗാൻ നഗരങ്ങളിൽ  ബോംബിട്ട് പാക്കിസ്ഥാൻ, 55 പാക് സൈനികരെ വധിച്ചെന്ന് താലിബാൻ ; മേഖലയിൽ സംഘർഷം രൂക്ഷം

Date:

(Photo Courtesy : X/ അഫ്ഗാൻ പ്രതിരോധ സേന വെടിവച്ചിട്ട അമേരിക്കൻ നിർമ്മിത പാക്കിസ്ഥാൻ സൈനിക എഫ്-16 ഫൈറ്റർ ജെറ്റ് )

കാബൂൾ : അതിർത്തി സംഘർഷം അതിരൂക്ഷമാകുന്ന
അഫ്ഗാനിസ്ഥാൻ – പാക്കിസ്ഥാൻ മേഖല യുദ്ധസമാനമായ അവസ്ഥയിലേക്ക് നീങ്ങുന്നു. അഫ്ഗാനിസ്ഥാനിലെ വിവിധ നഗരങ്ങളിൽ പാക്കിസ്ഥാൻ നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ, അതിർത്തി കടന്നെത്തിയ ഒരു പാക് യുദ്ധവിമാനത്തെ അഫ്ഗാൻ സൈന്യം വെടിവെച്ചിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത പോരാട്ടത്തിൽ 55 പാക് സൈനികരെ തങ്ങൾ വധിച്ചതായും നിരവധി സൈനിക താവളങ്ങൾ പിടിച്ചെടുത്തതായും താലിബാൻ ഭരണകൂടം അവകാശപ്പെട്ടു.

വെള്ളിയാഴ്ച പുലർച്ചെ തന്നെ അഫ്ഗാൻ തലസ്ഥാനമായ കാബൂൾ വലിയ സ്ഫോടനങ്ങളാലും യുദ്ധവിമാനങ്ങളുടെ ശബ്ദം കൊണ്ടും മുഖരിതമാണ്. തർക്കഭൂമിയായ ഡ്യൂറൻഡ് ലൈനിലെ പാക് സൈനിക പോസ്റ്റുകൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാൻ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പാക്കിസ്ഥാന്റെ വ്യോമാക്രമണം. എന്നാൽ താലിബാൻ പുറത്തുവിട്ട മരണസംഖ്യ പാക്കിസ്ഥാൻ തള്ളിക്കളഞ്ഞു. തങ്ങളുടെ ആക്രമണത്തിൽ നിരവധി അഫ്ഗാൻ പോരാളികൾ കൊല്ലപ്പെട്ടതായാണ് പാക്കിസ്ഥാൻ്റെ അവകാശവാദം.

കാബൂൾ, കന്ദഹാർ, പക്തിയ എന്നീ പ്രവിശ്യകളിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയതായി താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു. പാക് സൈന്യത്തിന്റേത് ഭീരുത്വപരമായ നടപടിയാണെന്നും എന്നാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

റമദാൻ 9, ഫെബ്രുവരി 26 രാത്രി 8 മണിയോടെയാണ് അഫ്ഗാൻ സൈന്യം തിരിച്ചടി തുടങ്ങിയതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിർത്തി ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും ജീവൻ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം വിശദീകരിച്ചു. പക്തിക, പക്തിയ, ഖോസ്റ്റ്, നംഗർഹാർ, കുനാർ, നൂറിസ്ഥാൻ പ്രവിശ്യകളിൽ ഒരേസമയം ആക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു.

നാല് മണിക്കൂർ നീണ്ട പോരാട്ടത്തിൽ രണ്ട് പാക് സൈനിക താവളങ്ങളും 19 പോസ്റ്റുകളും തങ്ങൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു.  ഒരു പാക് ടാങ്ക് നശിപ്പിക്കുകയും സൈനിക വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി അവർ പറഞ്ഞു. ചീഫ് ഓഫ് ജനറൽ സ്റ്റാഫിന്റെ നിർദ്ദേശപ്രകാരം അർദ്ധരാത്രിയോടെ പോരാട്ടം നിർത്തിവെച്ചതായും റിപ്പോർട്ടിൽ പറയുന്നു. എട്ട് താലിബാൻ പോരാളികൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ അധികൃതർ സമ്മതിച്ചു.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള 2,611 കിലോമീറ്റർ നീളമുള്ള ഡ്യൂറൻഡ് ലൈൻ അതിർത്തിയെ അഫ്ഗാനിസ്ഥാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത് കാലങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് കാരണമാണ്. ടോർഖം അതിർത്തി പ്രദേശത്തും കടുത്ത പോരാട്ടം നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
സുരക്ഷാ കാരണങ്ങളാൽ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. 2023 ഒക്ടോബർ മുതൽ ലക്ഷക്കണക്കിന് അഫ്ഗാൻ കുടിയേറ്റക്കാരെ പാക്കിസ്ഥാൻ പുറത്താക്കിയിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി. നിലവിൽ അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോർമുസിൽ ഇറാൻ്റെ ടോൾ; യുഎസ്-ഇസ്രായേലി കപ്പലുകൾക്ക് വിലക്ക് 

ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണം...

ബിഹാർ ശീതള ക്ഷേത്രത്തിൽ  തിക്കിലും തിരക്കിലുംപെട്ട് 8 മരണം; നിരവധി പേർക്ക് പരിക്ക്

നളന്ദ : ബിഹാറിലെ നളന്ദ ജില്ലയിലെ ശീതള ക്ഷേത്രത്തിൽ ചൈത്ര മാസത്തിലെ അവസാനത്തെ...

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; ഒരു വർഗീയതയുമായും ഇടതുമുന്നണിക്ക് സന്ധിയില്ല’ : മുഖ്യമന്ത്രി

തിരുവനന്തപുരം : നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന്...

എഫ്‍സിആർഎ ഭേദഗതിയിൽ ആശകയറിയിച്ച്പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി; നടപടിയിൽ നിന്ന്പിന്തിരിയണമെന്ന് ആവശ്യം

തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ...