ദേശീയപാതാ വികസനത്തിന് സംസ്ഥാന സർക്കാർ വഹിക്കുന്നത് 8000 കോടി രൂപ – മന്ത്രി ആർ. ബിന്ദു

Date:

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന് 8000 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ വഹിക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു. ദേശീയപാത 66-ന്റെ വികസനത്തിന് 5580 കോടിരൂപ സംസ്ഥാനം കേന്ദ്രസർക്കാരിന് നൽകിയതായി അനൂപ് ജേക്കബിന്റെ സബ്മിഷന് മറുപടിയായി മന്ത്രി ആർ ബിന്ദു. മന്ത്രി പി.എ. മുഹമ്മദ് റിയാസിനുവേണ്ടിയാണ് മന്ത്രി ബിന്ദു മറുപടി നൽകിയത്.

ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം വഹിക്കാൻ കേരളം സമ്മതിക്കുകയായിരുന്നു. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന് 1629.24 കോടിരൂപയാണ് സംസ്ഥാനത്തിന്റെ ബാദ്ധ്യത. എൻ.എച്ച്. 544-ലെ എറണാകുളം ബൈപ്പാസിന് 424 കോടി രൂപയുടെയും കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് പാതയ്ക്ക് 317.35 കോടിരൂപയുടെയും ചെലവ് കേരളം ഏറ്റെടുത്തു.

ദേശീയപാത 544-ലെ എറണാകുളം ബൈപ്പാസിന് ഭൂമിയേറ്റെടുക്കുമ്പോൾ ഉടമകളുടെ ആശങ്കകളും സംശയങ്ങളും പരിഹരിക്കാൻ ഹിയറിങ് നടത്തും. ആശങ്കകൾ പരിഹരിച്ചതിനുശേഷമേ 3-ഡി നോട്ടിഫിക്കേഷനുണ്ടാകൂവെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഈ രാജ്യത്തിന്റെ മന്ത്രിയിൽ നിന്ന് അനുകമ്പയോ ദയയോ പ്രതീക്ഷിക്കരുത്’, തൃശൂരിൽ പരാതിക്കാരിയോട് രോഷം കൊണ്ട് സുരേഷ് ഗോപി ; പിന്നാലെ വ്യാപക വിമർശനം

തൃശൂർ : തൃശൂരിൽ വോട്ടർമാരെ വിളിച്ചു വരുത്തി നടത്തുന്ന കൂടിക്കാഴ്ചയിൽ പരാതിക്കാരിയോട് വീണ്ടും...

സമൂഹമാധ്യമ കുപ്രചരണം:  മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകി ഷൈൻ ടീച്ചർ

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്കെതിരെ പോലീസിനും...

മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഡ്രൈപുയായി  ഡിവൈഎഫ്ഐ

തിരുവന്തപുരം : അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത്, കേരളത്തിലുടനീളമുള്ള ജലാശയങ്ങളിൽ...

യുകെയിൽ വംശീയ വിദ്വേഷത്തിൻ്റെ പേരിൽസിഖ് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ ;

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് : സിഖ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ....