[Photo Courtesy : PTI/X]
മുംബ : മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ‘വിംഗ് ടിപ്പുകൾ’പരസ്പം കൂട്ടിയിടിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. മുംബൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൻ്റേയും ഹൈദരാബാദ് മുംബൈ ഇൻഡിഗോ വിമാനത്തിൻ്റേയും ചിറകുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ടാക്സി ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. തൊട്ട് അടുത്ത് കൂടി പോവുകയായിരുന്ന വിമാനങ്ങളുടെ ചിറകുകളുടെ അറ്റമാണ് കൂട്ടിയിടിച്ചത്. തലനാരിഴയ്ക്കാണ് വലിയ ഒരു അപകടം ഒഴിവായത്.
എയർ ഇന്ത്യയുടെ വിമാനം പറന്നുയരുന്നതിന് മുമ്പ് ടാക്സിവേയിൽ കാത്തു നിൽക്കുമ്പോൾ രണ്ടാമത്തെ വിമാനം ലാൻഡിംഗിന് ശേഷം ടാക്സി ചെയ്യുമ്പോഴുമായിരുന്നു അപകടം. ഗ്രൗണ്ട് കൺട്രോൾ വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പാളിച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇരുവിമാനങ്ങളെയും സർവ്വീസ് റദ്ദാക്കി. വിമാനങ്ങളുടെ ചിറകുകൾക്ക് അപകടത്തിൽ തകരാറ് സംഭവിച്ചിട്ടുണ്ട്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് മാറ്റി. രണ്ടും എയർബസ് എ320 വിമാനങ്ങളാണ്.
