വനിതാ ഡോക്ടറുടെ കൊലപാതകം: സിബിഐ സംഘം ആർ.ജി.കർ മെഡിക്കൽ കോളജില്‍; പോസ്റ്റ്മോർട്ടം നടത്തിയ മൂന്ന് ഡോക്ടർമാരെ ചോദ്യം ചെയ്തു

Date:

കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത മൂന്ന് ഫൊറൻസിക് ഡോക്ടർമാരെ സിബിഐ ചോദ്യം ചെയ്തു. റിന ദാസ്, മോളി ബാനർജി, അപുർവ ബിശ്വാസ് എന്നീ ഡോക്ടർമാരെയാണു ചോദ്യം ചെയ്തത്. നാലുമണിക്കൂറിലേറെ നേരം സിബിഐയുടെ ചോദ്യം ചെയ്യൽ നീണ്ടു. വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ അതേ ആശുപത്രിയിലാണു പോസ്റ്റുമോർട്ടം നടന്നത്.

ആശുപത്രിയിലെ നെഞ്ചുരോഗ വിഭാഗത്തിലെ മൂന്നാംനിലയിലുള്ള സെമിനാർ ഹാളിലാണു മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 9നു പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണു യുവതിയെ ആക്രമിച്ചിരിക്കുന്നതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൽക്കട്ട ഹൈക്കോടതിയുടെ മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. 

സംഭവം നടന്ന സ്ഥലത്തു ബുധനാഴ്ച ഉച്ചതിരിഞ്ഞു സിബിഐ സംഘം സന്ദർശനം നടത്തി. നിരവധി ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്തു. ഓഗസ്റ്റ് ഒൻപതിന്‌ ആരെല്ലാമാണു ജോലിക്ക് ഹാജരായത് എന്നത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി ഡ്യൂട്ടി റോസ്റ്ററും സിബിഐ പരിശോധിച്ചു. വനിതാ ഡോക്ടറുടെ മരണത്തിൽ കേസെടുത്ത താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അഭിജിത് മൊണ്ടാലിനെയും സിബിഐ വിളിപ്പിച്ചിരുന്നു. കേസ് ഡയറിയുമായാണ് അദ്ദേഹം സിബിഐ ഓഫിസിലെത്തിയത്. നെ‍ഞ്ചുരോഗ വിഭാഗം മേധാവി ഡോ.അരുണവ ദത്ത ചൗധരി, സംഭവം നടന്ന ഉടനെ സ്ഥലം മാറ്റപ്പെട്ട ഡോ.സഞ്ജയ് വസിഷ്ഠ് എന്നിവരെയും സിബിഐ ചോദ്യം ചെയ്തിരുന്നു.

അതേസമയം പ്രതിഷേധങ്ങളിൽ ഗൂഢാലോചന ആരോപിക്കുകയാണു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഷ്ട്രീയ പാർട്ടികൾ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നു അവർ പറഞ്ഞു. ആശുപത്രിയിൽ സമരം നടത്തുന്ന ഡോക്ടർമാരെ കുറിച്ച് തനിക്ക് പരാതിയില്ലെന്നും മമത പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എനിക്ക് സമരം നടത്തുന്ന ഡോക്ടർമാരെകുറിച്ചോ വിദ്യാർത്ഥികളെ കുറിച്ചോ പരാതിയില്ല. എന്നാൽ അവിടെ ചില രാഷ്ട്രീയ പാർട്ടികൾ‌ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ആക്രമണത്തിന്റെ വിഡിയോ നോക്കിയാൽ ഇക്കാര്യം നിങ്ങൾക്ക് മനസ്സിലാകും. മമത പറഞ്ഞു.  പ്രതിഷേധ ആക്രമണങ്ങൾക്ക് പിന്നിൽ ബിജെപിയും ഇടതുമാണെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ അവർ ആരോപിച്ചു.

അതിനിടെ ജനക്കൂട്ടം ആശുപത്രി തകർത്ത സംഭവത്തിൽ ഡോക്ടർമാർക്ക് ധൈര്യം നൽകി ഗവർണർ സി.വി. ആനന്ദബോസ്. ആർ.ജി. കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ജനക്കൂട്ടം വ്യാഴാഴ്ച പുലർച്ചെ ആശുപത്രി തകർത്തിരുന്നു. ആക്രമണത്തിൽ അത്യാഹിത വിഭാഗം പൂർണമായി തകർന്നിരുന്നു.  ഇതേതുടർന്ന് ആശുപത്രി സന്ദർശിച്ച ഗവർണർക്കു മുന്നിലാണ് ആശങ്കയുമായി ഇരുപതോളം ഡോക്ടർമാർ എത്തിയത്. വനിതാ ഡോക്ടർമാർ തങ്ങൾ സുരക്ഷിതരല്ലെന്നു ഗവർണറെ അറിയിച്ചു. തങ്ങളിൽ പലരും വല്ലാതെ ഭയപ്പെട്ടിരിക്കുകയാണെന്നും പറഞ്ഞു. ‘‘ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. ഇതിനെതിരെ പോരാടും, ആക്രമണങ്ങൾ തടയുകയും ചെയ്യും. മറ്റുള്ളവർക്കു മാതൃകയാകുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കും”– ആനന്ദബോസ് പറഞ്ഞു. ആക്രമണങ്ങളിൽ ഗവർണർ റിപ്പോർട്ട് തേടി.

ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകൾ ജനക്കൂട്ടം നശിപ്പിക്കുമെന്ന ആശങ്കയും ഡോക്ടർമാർ പങ്കുവച്ചു. വനിതാ ഡോക്ടറുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വ്യാപകമായ പ്രതിഷേധമാണു ബംഗാളിൽ നടക്കുന്നത്. പ്രതിഷേധങ്ങൾ പലതും സംഘർഷത്തിലാണു കലാശിക്കുന്നതും. സ്ത്രീ സുരക്ഷ ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം രാത്രി വനിതകൾ പ്രതിഷേധിച്ചിരുന്നു. ആയിരക്കണക്കിനു സ്ത്രീകളാണു ഡൽഹിയിലും കൊൽക്കത്തയിലുമായി ഇതിൽ അണിചേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഉണ്ണികൃഷ്ണൻ പോറ്റി തനിക്ക് സ്വർണ്ണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്’; അന്വേഷണ സംഘത്തിന് തെളിവ് കൈമാറി ഗോവർദ്ധൻ

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ പുതിയ വിവരങ്ങൾ പുറത്ത്....

‘അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമെ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി’ : മമ്മൂട്ടി

തിരുവനന്തപുരം : അതിദാരിദ്ര്യത്തിൽ നിന്ന് മാത്രമേ  കേരളം  മുക്തമായിട്ടുള്ളൂവെന്നും ദാരിദ്ര്യം ഇനിയും ബാക്കിയാണെന്നും നടന്‍...

‘ചരിത്രപരമായ നേട്ടം’; കേരളത്തിന്‍റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തെ അഭിനന്ദിച്ച് ചൈനീസ് അംബാസിഡർ

ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടം കൈവരിച്ച കേരളത്തെ  അഭിനന്ദിച്ച് ഇന്ത്യയിലെ...

‘പൊതുമൈതാനങ്ങൾ എല്ലാ മതക്കാർക്കും അവകാശപ്പെട്ടത് ‘ – മദ്രാസ് ഹൈക്കോടതി

ചെന്നൈ : ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റർ ആഘോഷങ്ങൾ നടത്താൻ മാത്രം ഉപയോഗിച്ച...