ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ. എൻഡിഎ സഖ്യവുമായി കൂട്ടുചേരുമെന്ന് ഉറപ്പിച്ചിരുന്ന വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ കഴിഞ്ഞ ദിവസം ഡിഎംകെ സഖ്യത്തിൽ ചേർന്നു. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. തമിഴ്നാട് എൻഡിഎയ്ക്ക് ലഭിച്ച കനത്ത തിരിച്ചടിയായി ഇത്.
വിജയകാന്തിൻ്റെ പാർട്ടിയെ എൻഡിഎയിലേക്ക് എത്തില്ലാനുള്ള കൊണ്ടുപിടിച്ചുള്ള ചർച്ചകളാണ് കുറേ ദിവസങ്ങളായി നടന്നുവന്നിരുന്നത്. ഏതാണ്ട് ഡിഎംഡികെ പാർട്ടിയുടെ എൻഡിഎ പ്രവേശനം ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് ഇന്ന് ഡിഎംകെയിലേക്ക് എത്തിച്ചിരിക്കുന്നത്. ഡിഎംകെയ്ക്കൊപ്പം ചേരുന്നത് പ്രവർത്തകരുടെ ആഗ്രഹപ്രകാരമാണെന്നും 2016ൽ വിജയകാന്ത് ആഗ്രഹിച്ച മുന്നണി പ്രവേശനമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിയ്ക്കുന്നതെന്നും പ്രേമലത വിജയകാന്ത് അറിയിച്ചു.
200ലധികം സീറ്റ് ഡിഎംകെ സഖ്യം നേടും. സീറ്റുകളിലെ തീരുമാനം പിന്നീട് ആയിരിക്കുമെന്നും രാജ്യസഭ സീറ്റിന്റെ കാര്യം സ്റ്റാലിൻ തീരുമാനിക്കുമെന്നും പ്രേമലത പറഞ്ഞു. ക്യാപ്റ്റൻ അടുത്ത സുഹൃത്തായിരുന്നു എന്നാണ് എം കെ സ്റ്റാലിൻ പ്രതികരിച്ചു.
