കൊച്ചി: എറണാകുളം വടുതലയില്‍ ദമ്പതിമാരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അയല്‍വാസി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ക്രിസ്റ്റഫര്‍, ഭാര്യ മേരി എന്നിവരെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. ഇവരെ ആക്രമിച്ച വില്യംസ് എന്നയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. പള്ളിപ്പെരുന്നാളിന് പോയി മടങ്ങുകയായിരുന്ന ദമ്പതിമാരെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയാണ് വില്യംസ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. വടുതല ലൂര്‍ദ് ആശുപത്രിയ്ക്ക് തൊട്ടടുത്താണ് സംഭവം.
ക്രിസ്റ്റഫറിനേയും മേരിയേയും ലൂര്‍ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശതമാനത്തിലേറെ പൊള്ളലേറ്റ ക്രിസ്റ്റഫറിന്റെ നില ഗുരുതരമാണ്. സ്‌കൂട്ടറും ഭൂരിഭാഗവും കത്തിനശിച്ചു
ആക്രമിച്ച വില്യംസിനെ അന്വേഷിച്ച് പോലീസ് വീട്ടിലേക്കെത്തിയപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. നേരത്തെയും ഇവര്‍ തമ്മിൽ ലഹള ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
