[ Photo Courtesy : X]
ഇറാനിയൻ സൈന്യം വെടിവച്ചിട്ട F-15E യുദ്ധവിമാനത്തിന്റെ ഒരു പൈലറ്റിനെ യുഎസ് രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഇറാനിയൻ സൈന്യം സ്ഥലത്തെത്തുന്നതിനു മുമ്പുതന്നെ യുഎസ് സൈന്യം സ്ഥലത്തെത്തി യുഎസ് സ്ഥലത്തെത്തി രക്ഷപ്പെടുത്തിയെന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. വിമാനത്തിൽ രണ്ട് ജീവനക്കാരുണ്ടായിരുന്നുവെന്ന് യുഎസ് വാർത്താ വെബ്‌സൈറ്റായ ആക്‌സിയോസിനോട് വൃത്തങ്ങൾ പറഞ്ഞു.
ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, എഫ്15-ഇയിൽ രണ്ട് പേരടങ്ങുന്ന ഒരു ക്രൂവാണുള്ളത്. അതിൽ മുൻ സീറ്റിൽ ഒരു പൈലറ്റും പിന്നിൽ ഒരു വെപ്പൺസ് സിസ്റ്റംസ് ഓഫീസർ (ഡബ്ല്യുഎസ്ഒ) അതായത് ഗണ്ണർ. ഇവരിൽ ഒരാളെയാണ് യുഎസ് സൈന്യം രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് തെക്കുപടിഞ്ഞാറൻ ഇറാനിൽ വെച്ച് ഒരു അമേരിക്കൻ യുദ്ധവിമാനം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (ഐആർജിസി) വെടിവച്ചിട്ടത്. പൈലറ്റിന്റെ സീറ്റ് ഉൾപ്പെടെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. എന്നാൽ, പൈലറ്റ് എവിടെയാണെന്നതിനെക്കുറിച്ചുള്ള വ്യക്തവും കൃത്യവുമായ വിവരങ്ങൾ ഇപ്പോഴും അവ്യക്തമായി തുടരുന്നു. കാണാതായ പൈലറ്റിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് സ്ഥിരീകരിച്ചു.
കാണാതായ പൈലറ്റിനെ കണ്ടെത്തുന്നതിനായി യുഎസ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പൈലറ്റ് ജീവിച്ചിരിപ്പുണ്ടെന്ന് യുഎസ് സേന വിശ്വസിക്കുന്നു. ഇതിനെത്തുടർന്ന്, യുഎസ് ഹെലികോപ്റ്ററുകൾ ഇറാനിൽ തിരച്ചിൽ ആരംഭിച്ചു.
അപകടം നടന്ന പ്രദേശത്ത് നിരവധി യുഎസ് ഹെലികോപ്റ്ററുകൾ താഴ്ന്ന് പറന്ന് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇറാന്റെ സൈന്യമായ ഐആർജിസി, യുഎസ് സൈനികരുടെ അത്തരം ശ്രമങ്ങളെ തടയുന്നുണ്ടെന്നാണ് വാർത്തകൾ. പല സ്ഥലങ്ങളിലും വെടിവയ്പ്പ് നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
