Monday, January 19, 2026

‘പലവട്ടം കള്ളൻ, ഒരു വേള പിടിയിൽ’ – പിടിയിലായത് മദ്യ മോഷ്ടാവായ യുവാവ്.

Date:

ബിവറേജസ് പ്രീമിയം ഔട്ട്‍ലെറ്റിൽ കയറിച്ചെന്ന് മദ്യം മോഷ്ടിച്ച് കടന്നു കളയുക. ആരും കണ്ടില്ലെന്നും പിടിക്കപ്പെട്ടില്ലെന്നുമുള്ള സന്തോഷത്തിൽ വീണ്ടും കയറി മോഷ്ടിക്കുക. ഒന്നല്ല രണ്ടല്ല മൂന്നുതവണ. മൂന്നാം തവണ കയ്യോടെ പൊക്കി. വർക്കല സ്വദേശി വിനേഷ് ആണ് ഒരേ ബിവറേജസ് ഔട്ട്‍ലെറ്റിൽ ഒരേ ദിവസം തന്നെ മൂന്ന് തവണ മോഷണം നടത്തിയത്.

വർക്കലയിലെ ബിവറേജസ് പ്രീമിയം കൗണ്ടറിലാണ് ഇയാൾ മൂന്ന് തവണ മോഷണം നടത്തിയത്. മോഷണം ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ നിരീക്ഷിച്ചാണ് വിനേഷിനെ പിടികൂടിയത്. പിന്നാലെ പൊലീസിനെ വിവരമറിയിച്ചു.

വർക്കലയിലെ ബിവറേജസ് പ്രീമിയം ഔട്ട്‍ലെറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വില കൂടിയ മദ്യക്കുപ്പികളെടുത്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടന്നുകളയുകയുമായിരുന്നു വിനേഷ്. തിരക്കുള്ള ദിവസമായിരുന്നതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് കുറച്ച് നേരം കഴിഞ്ഞ് വീണ്ടും ഇയാളെത്തി. രണ്ടാമതും മദ്യക്കുപ്പികൾ എടുത്ത് പഴയതുപോലെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടന്നുകളഞ്ഞു. പിന്നീടാണ് മദ്യക്കുപ്പികൾ നഷ്ടമായ കാര്യം ജീവനക്കാരുടെ ശ്രദ്ധയിൽ പെടുന്നത്. ഇതോടെ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറി‌ഞ്ഞു.

ഇതിനിടെ മൂന്നാം തവണയും ‘കൂൾ’ ആയി കക്ഷി മോഷണം നടത്താനെത്തി. ജീവനക്കാർ ആളെ തിരിച്ചറി‌ഞ്ഞ് കൈയോടെ പൊക്കി. പൊലീസ് സ്ഥലത്തെത്തി വിനേഷിനെ കസ്റ്റഡിയിലെടുത്തു. കേസ് ചാർജ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ; ‘ഡിഐജി അന്വേഷിക്കണം, റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണം’

കോഴിക്കോട് : ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചതിന്...

ഉന്നാവ് കസ്റ്റഡി മരണക്കേസ്: മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് തിരിച്ചടി ; ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി : ഉന്നാവ് കസ്റ്റഡി മരണക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ്...

യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം;   കമ്മീഷണർക്ക് പരാതി നൽകി ദീപകിൻ്റെ കുടുംബം

കോഴിക്കോട് : ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിന്റെ കുടുംബം കമ്മീഷണർക്ക് പരാതി നൽകി....