Saturday, February 7, 2026

ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്ര ഉത്തരവ് ; ഇനി വത്തിക്കാനിലെ പ്രധാന ഓഫീസ് ആദ്യമായി ഒരു വനിത നയിക്കും

Date:

വത്തിക്കാൻ : വത്തിക്കാനിൽ പ്രധാന ഓഫീസിനെ നയിക്കാൻ ആദ്യമായി ഒരു വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ.
കത്തോലിക്കാ സഭയുടെ എല്ലാ മതപരമായ ഉത്തരവുകളുടെയും ചുമതലയുള്ള ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രിഫെക്‌റ്റായാണ് ഇറ്റാലിയൻ കന്യാസ്ത്രീയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെ നിയമിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച ഉത്തരവിട്ടത്.

സഭയുടെ ഭരണത്തിൽ സ്ത്രീകൾക്ക് കൂടുതൽ നേതൃത്വപരമായ നായകത്വം നൽകാനുള്ള പോപ്പ് ഫ്രാൻസിസിൻ്റെ ലക്ഷ്യത്തിലെ പ്രധാന ചുവടുവെപ്പാണ് ഈ നിയമനം. ചില വത്തിക്കാൻ ഓഫീസുകളിൽ സ്ത്രീകളെ നമ്പർ 2 സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, കത്തോലിക്കാ സഭയുടെ കേന്ദ്ര ഭരണ സ്ഥാപനമായ ഹോളി സീ കൂരിയയുടെ ഒരു ഡികാസ്റ്ററിയുടെയോ സഭയുടെയോ പ്രിഫെക്‌റ്റായി ഒരു സ്ത്രീയെ നിയമിക്കുന്നത് ആദ്യമായിട്ടാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രറ്റഡ് ലൈഫ് ആൻ്റ് സൊസൈറ്റിസ് ഓഫ് അപ്പോസ്തോലിക് ലൈഫ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഇടം വത്തിക്കാനിലെ ഏറ്റവും പരമപ്രധാനമായ ഒന്നാണ്.

59 കാരിയായ ബ്രംബില്ല, കൺസോളറ്റ മിഷനറീസ് മതവിഭാഗത്തിൽ അംഗമാണ്, കഴിഞ്ഞ വർഷം മുതൽ മതപരമായ ഉത്തരവുകളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനത്താണ്. വിരമിക്കുന്ന കർദ്ദിനാൾ ജോവോ ബ്രാസ് ഡി അവിസിൽ (77) നിന്നാണ് അവർ ചുമതലയേറ്റത്.

വിശുദ്ധ സിംഹാസനത്തിൻ്റെ സ്ഥാപക ഭരണഘടനയുടെ 2022-ലെ പരിഷ്കരണത്തിലൂടെയാണ് ഫ്രാൻസിസ് ബ്രാംബില്ലയുടെ നിയമനം സാദ്ധ്യമാക്കിയത്, ഇത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ഒരു ഡികാസ്റ്ററിയുടെ തലവനാകാനും പ്രിഫെക്ട്മാരാകാനുമുള്ള അവകാശമാണ് അനുവദിച്ചു നൽകുന്നത്.

‘പുരോഹിതന്മാരായി നിയമിക്കപ്പെടാൻ അനുവദിക്കാതെ, കത്തോലിക്കാ ശ്രേണിയിൽ സ്ത്രീകൾക്ക് എങ്ങനെ നേതൃത്വപരമായ റോളുകൾ വഹിക്കാമെന്നതിൻ്റെ മകുടോദാഹരണമാകുകയാണ്  ഫ്രാൻസിസ് മാർപാപ്പയുടെ ഈ നിയമന നീക്കം.

കത്തോലിക്കാ സ്ത്രീകൾ സ്കൂളുകളിലും ആശുപത്രികളിലും ഭാവി തലമുറകൾക്ക് വിശ്വാസം കൈമാറുന്നതിലും സഭയുടെ മിക്ക ജോലികളും ചെയ്യുന്ന സ്ത്രീകൾ പൗരോഹിത്യത്തിൻ്റെ കാര്യം വരുമ്പോൾ തഴയപ്പെടുകയാണ് പതിവ്. പൗരോഹിത്യം പുരുഷന്മാർക്കായി സംവരണം ചെയ്യുന്ന ഒരു സ്ഥാപനത്തിൽ അവർ രണ്ടാംതരം പദവിയാണെന്ന പരാതിയും ഏറെ നാളായി നിലനിൽക്കുന്നതായിരുന്നു. ഇവിടെയാണ് ഫ്രാൻസിസ് മാർപാപ്പ ഏറെ ശ്രദ്ധേയമാകുന്നത്.

വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ആധാരമാക്കിയാൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ കാലത്ത് വത്തിക്കാനിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശതമാനത്തിൽ, നേതൃസ്ഥാനങ്ങൾ ഉൾപ്പെടെ, 2013-ൽ 19.3% ആയിരുന്നത് 23.4% ആയി വർദ്ധിച്ചു. ക്യൂറിയയിൽ മാത്രം സ്ത്രീ സംവരണം 26% ആണ്.
നേതൃസ്ഥാനങ്ങൾ വഹിക്കുന്ന സ്ത്രീകളിൽ, വത്തിക്കാൻ സിറ്റി സ്റ്റേറ്റിൻ്റെ ആദ്യത്തെ വനിതാ സെക്രട്ടറി ജനറൽ സിസ്റ്റർ റാഫേല്ല പെട്രിനിയും ഉൾപ്പെടുന്നു, പ്രദേശത്തിൻ്റെ ആരോഗ്യ സംരക്ഷണ സംവിധാനം, പോലീസ് സേന, പ്രധാന വരുമാന സ്രോതസ്സായ വത്തിക്കാൻ മ്സിയങ്ങൾ എന്നിവയെല്ലാം നിയന്ത്രിച്ചിരുനത് ഇവരയിരുന്നു. മറ്റൊരു കന്യാസ്ത്രീ, സിസ്റ്റർ അലസാന്ദ്ര സ്മെറില്ലി വത്തിക്കാൻ വികസന കാര്യാലയത്തിലെ നമ്പർ 2 ആണ്,

ബിഷപ്പ് ഓഫീസിലെ സിനഡിൽ ഫ്രഞ്ച് കന്യാസ്ത്രീ സിസ്റ്റർ നതാലി ബെക്വാർട്ട് ഉൾപ്പെടെ നിരവധി സ്ത്രീകൾ അണ്ടർ സെക്രട്ടറി സ്ഥാനങ്ങളും അലങ്കരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല’; നിലപാട് ആവർത്തിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : പുതിയ സെൻസസ് നടപടികൾ ആരംഭിക്കാനിരിക്കെ, കേരളത്തിൽ ദേശീയ ജനസംഖ്യ...

ചാവേർ ആക്രമണം ; ഇസ്ലാമാബാദ് സ്ഫോടനത്തിൽ മരണസംഖ്യ 50 ആയി

പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു ഷിയാ മുസ്ലീം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയുണ്ടായ...

ഇ ശ്രീധരനെ അതിവേഗ പാതയുടെ ചുമതല ഏൽപ്പിച്ചിട്ടുണ്ടോ എന്ന് ബ്രിട്ടാസ്; രാജ്യസഭയിൽ മറുപടി നൽകാതെ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി : കേരളത്തിലെ അതിവേഗ റെയിൽ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് മെട്രോമാൻ...

അണ്ടർ-19 ലോകകപ്പ് ആറാമതും സ്വന്തമാക്കി ഇന്ത്യ ; ഇംഗ്ളണ്ടിനെ തകർത്തത് 100 റൺസിന്

ഹരാരെ : ഐസിസി അണ്ടർ-19 ലോകകപ്പ് കിരീടം ആറാം തവണയും സ്വന്തമാക്കി...