തിരുവനന്തപുരം : ടാറ്റ കേരളത്തിൽ 10000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഷിപ്പ് ബിൽഡിംഗ് യൂണിറ്റ് സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പിന് ഭൂമി വിട്ട് നൽകും. വൈകാതെ തന്നെ അതിൻ്റെ നടപടികൾ ആരംഭിക്കും. ഇന്റർനാഷണൽ സ്റ്റാൻ്റേഡിലുള്ള മാരീടൈം മ്യൂസിയം കേരളത്തിൽ വരും. അതിനുള്ള എക്കണോമിക് മോഡൽ കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്യൂറേറ്ററെ കണ്ടെത്തി. ഞാൻ അവരുമായി സംസാരിച്ചിട്ടുണ്ട്. ഒഷനേറിയം സ്ഥാപിക്കും. ഇതൊക്കെ പോർട്ട് സിറ്റിയുടെ ഭാഗം. ഷിപ്പ് ബിൽഡിംഗ് യൂണിറ്റ് ടാറ്റയുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിക്കും. കേരളത്തിലെ ഏത് നിക്ഷേപവും സംസ്ഥാന താൽപ്പര്യം പരിഗണിച്ച് നടപ്പാക്കും. ആർക്കും കേറി മേയാൻ അവസരം നൽകില്ല. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനത്തിൽ കേന്ദ്ര തുറമുഖ മന്ത്രിയെയും കണ്ടിരുന്നു.
പ്രോജക്ട് ഇംപ്ലിമെന്റേഷനിൽ പ്രോട്ടോകോൾ കൊണ്ടുവരും. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡാഷ് ബോർഡ് ഉണ്ടാകും. അതിൽ പോർട്ട് ഡെവലപ്മെന്റ് സ്റ്റാറ്റസ് ഉണ്ടാവും. തീരദേശവാസികളുടെ മക്കളുടെ ജീവിത നിലവാരവും ഉയരണം. ഓരോ വികസനത്തിലും ആ പ്രദേശത്തുള്ളവരുടെ ജീവിതം നിലവാരവും ഉയരണം. കരകാണാ കടലമേലെ മോഹപ്പൂങ്കൂരുവി പറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
