ചെന്നൈ : നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത് തഞ്ചാവൂർ പോലീസ്. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് ഉദയനിധിയെ കസ്റ്റഡിയിൽ എടുത്തത്. വാർത്തയറിഞ്ഞെത്തിയ ഡിഎംകെ പ്രവർത്തകർ വാനിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചെങ്കിലും പോലീസ് അദ്ദേഹത്തെ തഞ്ചാവൂരിലേക്ക് കൊണ്ട് പോയി.
ഉച്ചയ്ക്ക് 12 മണി വരെ നടപടി പാടില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം മറികടന്നാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു. 2.15ന് വിഷയം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
അതേ സമയം താൻ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് ഉദയനിധിയുടെ പ്രതികരണം. വിജയ്, തൃഷ എന്നിവരെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും ഉദയനിധി പറഞ്ഞു.
നാളെ ബജറ്റ് സമ്മേളനം ചേരാൻ ഇരിക്കെ ഉദയനിധിയെ നിയമസഭയിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ഡിഎംകെ ആരോപിച്ചു. . ഉദയനിധിക്കെതിരെ ടിവികെ വനിത വിങ്ങും വിജയ് സർക്കാരിനെതിരെ ഡിഎംകെ പ്രവർത്തകരും സംസ്ഥാന വ്യാപകമായി തെരുവിൽ പ്രതിഷേധിക്കുന്നുണ്ട്.
